KeralaLatest NewsCrime

തിരുവനന്തപുരത്ത് നിന്ന് കാണാതായ ദിവ്യയോടും മകൾ ഗൗരിയോടും കാമുകൻ മാഹിൻ കണ്ണ് ചെയ്ത ക്രൂരത 11 വർഷത്തിന് ശേഷം പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് 11 വർഷം മുൻപ് അമ്മയെയും കുഞ്ഞിനെയും കാണാതായ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ഇരുവരെയും കാമുകൻ മാഹിൻ കണ്ണ് കൊലപ്പെടുത്തിയതാണെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം. പോലീസിനോട് മാഹിൻ കണ്ണ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഊരൂട്ടമ്പലം സ്വദേശിനി ദിവ്യ, മകൾ ഗൗരി എന്നിവരാണ് കൊല്ലപ്പെട്ടത്. കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് മാഹിൻ കണ്ണ് നടത്തിയിരിക്കുന്ന വെളിപ്പെടുത്തൽ. 2011 ഓഗസ്റ്റ് 18 ന് മാഹിൻ കണ്ണിനൊപ്പം രണ്ടര വയസ്സുള്ള ഗൗരിയുമൊത്ത് ഇറങ്ങിപ്പോയതായിരുന്നു ദിവ്യ. എന്നാൽ പിന്നീട് ഇരുവരെക്കുറിച്ചും ഒരു വിവരവും വീട്ടുകാർക്ക് ലഭിച്ചിരുന്നില്ല. തുടർന്ന് പോലീസിനെ അറിയിക്കുകയായിരുന്നു. ഭാര്യയുള്ള മാഹിൻ കണ്ണ് അവിവാഹിതനാണെന്ന് പറഞ്ഞാണ് ദിവ്യയുമായി അടുപ്പത്തിലാവുന്നത്.

പിന്നീട് പ്രണയത്തിലായ ഇരുവരും ഒരുമിച്ച് താമസിക്കാൻ ആരംഭിച്ചു. ഇതിനിടെ ഗർഭിണിയായതോടെ ദിവ്യയെ ഒഴിവാക്കാനും മാഹിൻ കണ്ണ് ശ്രമം നടത്തി. എന്നാൽ കഴിയാതെ വന്നതോടെ ഇയാൾ വിദേശത്തേക്ക് കടന്നു. തുടർന്ന് ദിവ്യ തൈക്കാടുള്ള ആശുപത്രിയിൽവച്ച് പെൺകുഞ്ഞിന് ജന്മം നൽക്കുകയാണ് ഉണ്ടായത്. കുട്ടിയ്‌ക്ക് ഒരു വയസ്സ് കഴിഞ്ഞപ്പോൾ മാഹിൻ കണ്ണ് വിദേശത്ത് നിന്നും മടങ്ങിയെത്തി. മൂന്ന് മാസത്തിന് ശേഷം സുഹൃത്തുവഴി ഇയാൾ നാട്ടിൽ എത്തിയ കാര്യം ദിവ്യയെ അറിയിച്ചു. ഇതോടെ ദിവ്യ പോയി മാഹിൻ കണ്ണിനെ വീട്ടിലേക്ക് കൂട്ടി കൊണ്ടുവരികയായിരുന്നു.

പിന്നീട് അടിക്കടി ഇയാൾ വീട്ടിൽ വരാൻ തുടങ്ങി. ഒരിക്കൽ ഇയാൾ വീട്ടിലുള്ളപ്പോൾ ഭാര്യ റുഖിയയുടെ ഫോൺ വന്നു. ഇതോടെ, ഇയാൾക്ക് മറ്റൊരു ഭാര്യയുണ്ടെന്ന് ദിവ്യ അറിയാണ് ഇടയായി.  വഴക്കിട്ട ദിവ്യയെ പൂർണമായും ഒഴിവാക്കാൻ മാഹിൻ കണ്ണ് പദ്ധതിയിടുകയായിരുന്നു. തുടർന്ന് കൊലപ്പെടുത്താനായി വീട്ടിൽ ആരുമില്ലാത്ത നേരത്ത് ദിവ്യയെയും കുട്ടിയെയും വീട്ടിൽ നിന്നും മാഹിൻ കണ്ണ് കൂട്ടി കൊണ്ടുപോകുയായിരുന്നു എന്നാണ് മൊഴി. എന്നാൽ രണ്ടാമത്തെ കുഞ്ഞിന് എന്ത് സംഭവിച്ചു എന്നതിൽ ഇതുവരെ വ്യക്തതയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button