Latest NewsNewsIndia

കൊല്ലപ്പെട്ട 63കാരന്റെ മൃതദേഹത്തിന് സമീപം ലൈംഗിക ഉത്തേജന ഗുളികകള്‍ കണ്ടെത്തി

ഭോപ്പാല്‍: മദ്ധ്യപ്രദേശിലെ ജബല്‍പൂരിലെ അറുപത്തിമൂന്നുകാരന്റെ കൊലപാതകത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട വിവരം പുറത്തുപറഞ്ഞതിന് മൂന്ന് യുവാക്കളാണ് വയോധികനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Read Also: ഭിന്നശേഷിക്കാരുടെ ഉന്നതവിദ്യാഭ്യാസ പ്രവേശനം: ആനുകൂല്യം നൽകാൻ അടിയന്തര ഉത്തരവിന് കമ്മീഷൻ നിർദ്ദേശം

കേസില്‍ ഇരുപത്തിയഞ്ച് വയസില്‍ താഴെയുള്ള രണ്ട് പേരും നാല്‍പ്പത്തിരണ്ടുകാരനുമാണ് പിടിയിലായത്. കഴിഞ്ഞമാസം ഒമ്പതാം തീയതിയാണ് വയോധികനെ കൃഷിയിടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്ന് ലൈംഗിക ഉത്തേജനത്തിനുള്ള ഗുളികകളും സ്പ്രേയും എണ്ണക്കുപ്പിയും കണ്ടെത്തിയിരുന്നു.

ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാക്കള്‍ പിടിയിലായത്. അറുപത്തിമൂന്നുകാരന്‍ മൂന്ന് യുവാക്കളുമായും ലൈംഗികബന്ധത്തിലേര്‍പ്പെട്ടിരുന്നു. ഇതിനുപ്രതിഫലമായി യുവാക്കള്‍ പണവും മദ്യവുമെല്ലാം നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. അടുത്തിടെ ഇക്കാര്യം വയോധികന്‍ ചിലരോട് പറഞ്ഞിരുന്നു. ഇതോടെയാണ് കൊലപ്പെടുത്തിയതെന്നാണ് വിവരം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button