AsiaLatest NewsNewsInternational

ദക്ഷിണ കൊറിയൻ സിനിമകൾ കാണുകയും വിൽക്കുകയും ചെയ്തു: ആൺകുട്ടികളെ വെടിവെച്ചു കൊന്ന് ഉത്തരകൊറിയ

ദക്ഷിണ കൊറിയൻ സിനിമകൾ കാണുകയും വിൽക്കുകയും ചെയ്ത കൗമാരക്കാരായ ആൺകുട്ടികളെ ഉത്തരകൊറിയൻ ഭരണകൂടം വെടിവെച്ച് കൊന്നു. ഉത്തരകൊറിയയിലെ ഫയറിംഗ് സ്‌ക്വാഡാണ് 16ഉം 17ഉം പ്രായമുള്ള ആൺകുട്ടികളെ വെടിവെച്ചു കൊന്ന് ശിക്ഷ നടപ്പാക്കിയത്. ചൈനയുമായി അതിർത്തി പങ്കിടുന്ന ഉത്തരകൊറിയയിലെ റിയാങ്ഗാങ് പ്രവിശ്യയിലെ സ്‌കൂളിലാണ് കുട്ടികൾ പഠിച്ചിരുന്നത്.

ഒക്ടോബർ അവസാന വാരമാണ് സംഭവം നടക്കുന്നത്. വിദ്യാർത്ഥികൾ സ്‌കൂളിൽ കെ-ഡ്രാമകൾ വിതരണം ചെയ്തുവെന്നും കണ്ടുവെന്നും വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ കൗമാരക്കാരെ പൊതുജനങ്ങൾക്ക് മുന്നിൽ കൊണ്ടുവന്ന് വധശിക്ഷയ്ക്ക് വിധിക്കുകയും ഉടൻ തന്നെ നഗരത്തിലെ ഒരു എയർഫീൽഡിൽ അധികൃതർ വെടിവെച്ച് വീഴ്ത്തുകയുമായിരുന്നു.

കേരളത്തിന്റെ ബ്രാന്‍ഡ് ലോകശ്രദ്ധ ആകര്‍ഷിച്ചിട്ടുള്ളതാണ്, മെയ്ഡ് ഇന്‍ കേരള ബ്രാന്‍ഡ് നടപ്പിലാക്കും: മന്ത്രി പി.രാജീവ്

ദക്ഷിണ കൊറിയൻ ഷോകളുടെയും സംഗീതത്തിന്റെയും വർദ്ധിച്ചുവരുന്ന ജനപ്രീതി കാരണം, ദക്ഷിണ കൊറിയൻ സിനിമകൾ കാണുന്നതും വിതരണം ചെയ്യുന്നതും ഉത്തര കൊറിയ നിരോധിച്ചിട്ടുണ്ട്. 2020ലാണ് ദക്ഷിണ കൊറിയൻ സിനിമകൾക്കും ടിവി ഷോകൾക്കും ഉത്തരകൊറിയൻ സർക്കാർ നിരോധനം ഏർപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button