Latest NewsInternational

പതിനഞ്ചുകാരിയായ മകളെ പീഡിപ്പിച്ച ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ചെടുത്ത് ഭാര്യ

മകളെ പീഡിപ്പിച്ച രണ്ടാം ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ചെടുത്ത് അമ്മ. വടക്ക് പടിഞ്ഞാറൻ വിയറ്റ്‌നാമിലെ സോൺ ലാ പ്രവിശ്യയിലായിരുന്നു സംഭവം. ഹാ തി ന്യൂയെൻ എന്ന യുവതിയാണ് സ്വന്തം ഭർത്താവിന്റെ ജനനേന്ദ്രീയം മുറിച്ചെടുത്തത്. തന്റെ ആദ്യ വിവാഹത്തിനുള്ള 15 കാരിയായ മകളെ ഇയാൾ പീഡിപ്പിച്ചുവെന്നും അതിനാലാണ് താൻ ഇങ്ങനെ ചെയ്തത് എന്നും യുവതി പോലീസിനോട് പറഞ്ഞു.

മാർച്ചിലാണ് സംഭവം നടന്നത്. 29 -കാരനായ എൻഗുയെൻ വാൻ എച്ച് എന്നയാളാണ് ഭാര്യയുടെ പ്രതികാരത്തിന് ഇരയായത്. 15 കാരിയായ മകളെ ഭർത്താവ് നിരന്തരം പീഡിപ്പിക്കുന്നത് യുവതി സിസിടിവി ക്യാമറയിലൂടെ കണ്ടെത്തി. ഇതോടെ ഭർത്താവിന്റെ ജനനേന്ദ്രിയം ഇവർ മുറിച്ച് ദൂരെയെറിഞ്ഞു. തുടർന്ന് പോലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകി. തന്റെ ആദ്യ വിവാഹത്തിലുണ്ടായ കുട്ടിയെ ഇയാൾ നിരന്തരം പീഡിപ്പിക്കുമായിരുന്നുവെന്ന് യുവതി പോലീസിൽ പരാതിപ്പെട്ടു.

2020 മുതൽ ഇയാൾ മകളെ പീഡിപ്പിക്കുമായിരുന്നു. ഇത് ഭർത്താവിനോട് ചോദിച്ചപ്പോഴൊക്കെ ഒഴിഞ്ഞുമാറാനാണ് അയാൾ ശ്രമിച്ചത്. ഇതോടെ ജനനേന്ദ്രിയം മുറിച്ചെടുക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു.

യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആഴത്തിലുള്ള മുറിവായതിനാൽ ധാരാളം രക്തം വാർന്ന് പോയിരുന്നു. ജനനേന്ദ്രിയം ദൂരെ വലിച്ചെറിഞ്ഞതിനാൽ ഇത് തുന്നിപ്പിടിപ്പിക്കാനായില്ല. ഇതിന്റെ വിശദാംശങ്ങൾ ആശുപത്രി അധികൃതർ ആണ് ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button