KeralaLatest NewsNews

കെ.സി വേണുഗോപാലിനെതിരെ സോളാർ പീഡന പരാതിക്കാരി വ്യാജ തെളിവുണ്ടാക്കാന്‍ ശ്രമിച്ചെന്ന് സി.ബി.ഐ

തിരുവനന്തപുരം: സോളാർ പീഡന കേസില്‍ കെ.സി വേണുഗോപാലിനെതിരെ പരാതിക്കാരി വ്യാജ തെളിവുണ്ടാക്കാന്‍ ശ്രമിച്ചെന്ന് സി.ബി.ഐയുടെ വെളിപ്പെടുത്തൽ. മൊഴി മാറ്റി പറയാൻ കെ സി വേണുഗോപാൽ പണം നൽകിയെന്ന് വരുത്തി തീർക്കാൻ പരാതിക്കാരി ശ്രമിച്ചെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ.

പരാതിക്കാരിയുടെ മുൻ മാനേജർ രാജശേഖരൻ മൊഴി നൽകാൻ സിബിഐ ഓഫീസിൽ പോയപ്പോൾ 50,000 രൂപ ഇയാളിൽ നിന്നും കണ്ടെത്തിയിരുന്നു. കെ സി വേണുഗോപാലിന്‍റെ സെക്രട്ടറി നൽകിയെന്നാരുന്നു രാജശേഖരന്‍റെ മൊഴി. എന്നാൽ, ഇത് വ്യാജമാണെന്നാണ് സി.ബി.ഐ പറയുന്നത്. രാജശേഖരന് പണം നൽകിയത് പരാതിക്കാരി തന്നെയാണ്. വേണുഗോപാലിനെതിരെ വ്യാജ തെളിവുണ്ടാക്കുകയായിരുന്നു ഇതിലൂടെ പരാതിക്കാരിയുടെ ഉദ്ദേശമെന്നും സി.ബി.ഐ പറയുന്നു.

അതേസമയം, സോളാർ പീഡന കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും എ പി അബ്ദുള്ളക്കുട്ടിക്കും സി.ബി.ഐയുടെ ക്ലീൻ ചീറ്റ്. ഇത് സംബന്ധിച്ച് തിരുവനന്തപുരം സിജെഎം കോടതിയിൽ സിബിഐ റിപ്പോർട്ട് നൽകി. ഇതോടെ സർക്കാർ കൈമാറിയ എല്ലാ കേസിലെയും പ്രതികളെ സിബിഐ കുറ്റവിമുക്തരാക്കി. പീഡിപ്പിക്കുന്നത് പി സി ജോർജ് കണ്ടുവെന്ന മൊഴിയും തെറ്റാണെന്ന് സിബിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. താൻ അങ്ങനൊരു സംഭവം കണ്ടിട്ടില്ലെന്നാണ് ജോർജ് മജിസ്ട്രേറ്റിന് മൊഴി നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button