KeralaLatest NewsNews

ഞങ്ങളുടെ നേതാക്കള്‍ തീയില്‍ കാച്ചിയ പൊന്നു പോലെ പുറത്തുവന്നു, സോളാര്‍ കേസില്‍ പ്രതികരിച്ച് വി.ഡി സതീശന്‍

കൊച്ചി: വൈരാഗ്യബുദ്ധിയോടെയാണ് സോളാര്‍ കേസ് സിബിഐയ്ക്ക് വിട്ടതെന്നും, തീയില്‍ കാച്ചിയ പൊന്നുപോലെ നേതാക്കള്‍ ഇപ്പോള്‍ പുറത്തുവന്നുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പൊലീസ് അന്വേഷിച്ചു ഒന്നും കണ്ടെത്താത്ത കേസാണ് സിബിഐക്ക് വിട്ടത്. ഉമ്മന്‍ചാണ്ടിയോടും കുടുംബത്തോടും മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Read Also: ‘ഞാൻ പറഞ്ഞിട്ടാണ് എന്റെ മോള് ഗോപുവുമായുള്ള ബന്ധം അവസാനിപ്പിച്ചത്’: സംഗീതയുടെ അച്ഛൻ

സോളാര്‍ കേസില്‍ ഉള്‍പ്പെട്ട മുതിര്‍ന്ന നേതാക്കള്‍ക്കുണ്ടായ അപമാനത്തിന് ആര് കണക്ക് പറയും. സിപിഎം ആളുകളെ അപമാനിക്കുന്ന ശ്രമത്തിന്റെ അവസാന കേസ് ആകണം ഇത്. പരാതിക്കാരി ആവശ്യപ്പെട്ടത് കൊണ്ടാണ് കേസ് സിബിഐക്ക് വിട്ടതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മറ്റൊരു പരാതിക്കാരി വേറൊരു കേസ് സിബിഐക്ക് വിടാന്‍ ആവശ്യപ്പെടുന്നുണ്ട്. എന്താണ് ഇത് വിടാത്തത് എന്നും അദ്ദേഹം ചോദിച്ചു.

‘സ്വര്‍ണ്ണ ക്വട്ടേഷന്‍ സംഘങ്ങളുമായി സിപിഎം നേതാക്കള്‍ക്ക് ബന്ധമുണ്ട്. സ്വര്‍ണ്ണം പൊട്ടിക്കല്‍ സംഘവുമായും ബന്ധമുണ്ട്. ഇതിന്റെ തെളിവാണ് ആകാശ് തില്ലങ്കേരിക്ക് ഡിവൈഎഫ്‌ഐ നേതാവ് ട്രോഫി സമ്മാനിച്ചതിലൂടെ ഇപ്പോള്‍ പുറത്തുവന്നത്. റിസോര്‍ട്ട് വിവാദത്തില്‍ വസ്തുത പിണറായി പുറത്ത് വിടണം.എന്തുകൊണ്ടാണ് ഒളിപ്പിക്കുന്നത് എന്ന് മുഖ്യമന്ത്രിയാണ് വ്യക്തമാക്കേണ്ടത്’, പ്രതിപക്ഷ നേതാവ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button