Latest NewsNewsInternational

ചൈനയില്‍ 80 % ജനങ്ങളില്‍ കൊറോണ വൈറസ് പടര്‍ന്ന് പിടിക്കാന്‍ സാധ്യത, ആശുപത്രികളില്‍ മൃതദേഹങ്ങള്‍ കുന്നുകൂടി കിടക്കുന്നു

ഇതുവരെ 60,000-പേരാണ് കൊറോണ ബാധിച്ച് മരണമടഞ്ഞത്

ബീജിംഗ്: ചൈനയില്‍ രണ്ട് മാസത്തിനുള്ളില്‍ 80 ശതമാനം ജനങ്ങളില്‍ കൊറോണ വൈറസ് പടര്‍ന്ന് പിടിക്കാന്‍ സാധ്യത. ചൈനീസ് ശാസ്ത്രജ്ഞരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാദ്ധ്യമങ്ങളാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. പുതുവര്‍ഷ ആഘോഷങ്ങള്‍ക്ക് ശേഷം രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

Read Also: കെഎസ്ആർടിസി ബസിന് കല്ലെറിഞ്ഞു; പോപ്പുലർ ഫ്രണ്ട്‌ നേതാവിന്റെ സ്വന്തം വീടും ഭാര്യയുടെ പേരിലുള്ള പുരയിടവും ജപ്തി ചെയ്തു

പുതുവത്സരം തുടങ്ങിയ ആഘോഷങ്ങള്‍ക്കായി ഒത്തുകൂടിയതാണ് രോഗവ്യാപന വര്‍ധിക്കാന്‍ കാരണം. ഇതോടെ ചൈനയുടെ സീറോ പോളിസി നയം പാളി പോയിരിക്കുകയാണ്.

പുതുവര്‍ഷ ആഘോഷങ്ങളെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രോഗികള്‍ വര്‍ധിച്ചിട്ടുണ്ടാകും, എന്നാല്‍ രണ്ടാം തരംഗം ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് ചൈനീസ് ആരോഗ്യ മന്ത്രാലയം സാമൂഹ്യമാധ്യമത്തിലൂടെ വ്യക്തമാക്കിയത്. രോഗം ബാധിച്ചവരൂടെ എണ്ണത്തില്‍ അമിത വര്‍ധനവ് സംഭവിച്ചതിനാല്‍ ആശുപത്രികളിലെല്ലാം രോഗികള്‍ നിറഞ്ഞിരിക്കുകയാണ്.

അതേസമയം, രോഗം ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ആശുപത്രികളില്‍ കുമിഞ്ഞ് കൂടുകയാണ്. ഇതുവരെ 60,000-പേരാണ് കൊറോണ ബാധിച്ച് മരണമടഞ്ഞത്. വീടുകളിലും നിരവധിപേര്‍ മരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ആശുപത്രികളില്‍ നിന്നുള്ള ഈ കണക്കുകള്‍ കൃത്യമായിരിക്കില്ലെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍
റിപ്പോര്‍ട്ട് ചെയ്യുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button