ThiruvananthapuramKeralaLatest News

പീഡനക്കേസ് ശിക്ഷ കഴിഞ്ഞിറങ്ങി ഭീഷണി: അൽ അമീറിന് 16 കാരിയെ വിവാഹം ചെയ്ത് കൊടുത്തത് ​ഗതികേട് കൊണ്ടെന്ന് പിതാവ്

തിരുവനന്തപുരം: 16 വയസുള്ള മകളെ പീഡിപ്പിച്ച പ്രതിക്ക് തന്നെ വിവാഹം കഴിച്ച് നൽകിയത് ഭയം കൊണ്ടും സഹികെട്ടുമെന്ന് പെൺകുട്ടിയുടെ പിതാവിന്റെ മൊഴി. പെൺകുട്ടിയെ ശൈശവ വിവാഹം കഴിപ്പിച്ചതിന്റെ പേരിൽ അറസ്റ്റിലായ പിതാവാണ് പൊലീസിനോട് ഇക്കാര്യം വ്യക്തമാക്കിയത്. പീഡനക്കേസിൽ പ്രതിയായ പനവൂർ സ്വദേശി അൽ അമീർ നാല് മാസത്തെ തടവുശിക്ഷക്ക് ശേഷം പുറത്തുവന്നെന്ന് പെൺകുട്ടിയുടെ പിതാവ് വെളിപ്പെടുത്തി. പിന്നീട് നിരന്തരം വിവാഹാഭ്യർത്ഥനയുമായി വീട്ടിലെത്തുകയായിരുന്നെന്നും ഇദ്ദേഹം പറയുന്നു.

അൽ – അമീർ രണ്ട് പീഡന കേസിലും അടിപിടി കേസിലും പ്രതിയാണ്. ജയിലിൽ നിന്നും പുറത്തിറങ്ങിയ പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തിയ ശേഷം നിരന്തരം വിവാഹാഭ്യാർത്ഥന നടത്തി. വിസമ്മതിച്ചപ്പോൾ വാക്കേറ്റവും വഴക്കും സ്ഥിരമായി. ഒടുവിൽ സഹികെട്ടും ഭീഷണിയിൽ ഭയന്നുമാണ് മകളുടെ വിവാഹം നടത്തിയതെന്നും പിതാവ് പറഞ്ഞു.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിപ്പിച്ച കേസിലാണ് പെൺകുട്ടിയുടെ പിതാവ് ഉൾപ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ വിവാഹം ചെയ്ത അൽ അമീർ, വിവാഹം നടത്തിക്കൊടുത്ത തൃശ്ശൂർ സ്വദേശിയായ ഉസ്താദ് അൻസാർ സാദത്ത് എന്നിവരാണ് പിടിയിലായ മറ്റു രണ്ടുപേർ.

പീഡനക്കേസിൽ നാലുമാസത്തെ തടവുശിക്ഷയ്ക്ക് ശേഷം പുറത്തിറങ്ങിയ അൽ അമീർ ഭീഷണിപ്പെടുത്തിയാണ് വിവാഹം നടത്തിച്ചത്. ബുധനാഴ്ച പ്ലസ് വൺ വിദ്യാർത്ഥിയായ പെൺകുട്ടിയുടെ വീട്ടിൽ വച്ചായിരുന്നു ശൈശവ വിവാഹം. 2021ൽ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായാണ് വരൻ പനവൂർ സ്വദേശി 23 വയസുള്ള അൽ അമീർ. തൃശൂർ സ്വദേശിയും പനവൂരിൽ വാടകയ്ക്ക് താമസിക്കുന്നയാളും ഉസ്താദുമായ അൻസാർ സാദത്തിൻറെ കാർമ്മികത്വത്തിലായിരുന്നു വിവാഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button