KeralaLatest NewsNews

ഡി.എൻ.എ പരിശോധനയിൽ മകളുടെ വയറ്റിൽ വളരുന്ന കുഞ്ഞ് പിതാവിന്റേതെന്ന് കണ്ടെത്തി: മദ്രസ അധ്യാപകനെ ശിക്ഷിച്ച് കോടതി

മലപ്പുറം: പ്രായപൂർത്തിയാകാത്ത സ്വന്തം മകളെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകനെ ശിക്ഷിച്ച് കോടതി. ജീവപര്യന്തം തടവിന് വിധിച്ചത് മഞ്ചേരി സ്‌പെഷ്യൽ പോക്സോ കോടതിയാണ്. തടവ് ശിക്ഷ കൂടാതെ ആറര ലക്ഷം രൂപ കെട്ടിവെയ്ക്കാനും കോടതി ഉത്തരവുണ്ട്. 2021 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഭാര്യ വീട്ടിൽ ഇല്ലാതിരുന്ന സമയം നോക്കി ഇയാൾ സ്വന്തം മകളെ പീഡിപ്പിക്കുകയായിരുന്നു.

പഠിച്ച് കൊണ്ടിരുന്ന ഒൻപതാം ക്ലാസുകാരിയായ മകളെ ഇയാളെ ക്രൂരമായി പീഡിപ്പിച്ചു. എതിർത്തപ്പോൾ മുഖത്തും ശരീരത്തട്ടിലുമെല്ലാം മർദ്ദിച്ചു. പുറത്താരോടെങ്കിലും വിവരം പറഞ്ഞാൽ ഉമ്മയെ കൊന്നുകളയുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തി. പെൺകുട്ടിക്ക് ശാരീരിക അസ്വസ്ഥതകളും ഛർദ്ദിയും ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ഗർഭിണിയാണെന്ന് കണ്ടെത്തി. ഇതോടെയാണ് പീഡന വിവരം പുറംലോകം അറിഞ്ഞത്. ആശുപത്രി അധികൃതർ വിവരം പോലീസിനെ അറിയിച്ചു. പോലീസെത്തി പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുക്കുകയായിരുന്നു.

ഇതിനിടെ പിതാവിന്റെ പീഡനത്താൽ അഞ്ച് മാസം ഗർഭിണിയായ പെൺകുട്ടിയുടെ ഗർഭം അലസിപ്പിക്കാൻ കോടതി നിർദേശം നൽകി. ഇത് നടപ്പിലാക്കുകയും ചെയ്തു. ഡി.എൻ.എ പരിശോധനയിൽ മദ്രസ അധ്യാപകനായ പിതാവിന്റെ കുഞ്ഞാണ് പെൺകുട്ടിയുടെ വയറ്റിൽ വളരുന്നതെന്ന് തെളിഞ്ഞതോടെയാണ് കോടതി അബോർഷന് അനുമതി നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button