Latest NewsIndiaNewsCrime

കാമുകനുമായി അവിഹിത ബന്ധം: തടസം നിന്ന ഭർത്താവിനെ കൊലപ്പെടുത്തി യുവതിയും കാമുകനും

ചെന്നൈ: ഭർത്താവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ യുവതിയും കാമുകനും അറസ്റ്റിൽ. തിരുവള്ളൂര്‍ ജില്ലയിലെ തിരുത്തനിയിലാണ് സംഭവം. ഇവരോടൊപ്പം യുവതിയുടെ രണ്ട് സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. മണ്ണൂര്‍പ്പെട്ടില്‍ കാറിന്റെ ഘടകഭാഗങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയില്‍ ജോലിചെയ്യുന്ന യുവരാജാണ് (29) കൊല്ലപ്പെട്ടത്. യുവരാജിന്റെ ഭാര്യ ഗായത്രി (25), കാമുകന്‍ ശ്രീനിവാസന്‍ (30), ശ്രീനിവാസന്റെ സുഹൃത്തുക്കളായ മണികണ്ഠന്‍ (28), ഹേമനാഥന്‍ (22) എന്നിവരാണ് അറസ്റ്റിലായത്.

തിരുത്തനിയിലെ സ്വകാര്യാശുപത്രിയില്‍ നഴ്സ് ആയി ജോലി ചെയ്തുവരികയാണ് ഗായത്രി. കോളേജ് പഠനകാലത്ത് ഗായത്രിയും ശ്രീനിവാസനും പ്രണയത്തിലായിരുന്നു. എന്നാൽ, വിവാഹം കഴിക്കാൻ സാധിച്ചില്ല. അഞ്ച് വർഷം മുൻപ് ഗായത്രി തന്റെ ബന്ധുവായ യുവരാജിനെ വിവാഹം കഴിച്ചു. ഇവർക്ക് ഒരു കുട്ടിയുമുണ്ട്. വിവാഹത്തിന് ശേഷവും ഗായത്രി കാമുകനുമായി ബന്ധപ്പെട്ടിരുന്നു. അടുത്തിടെ ശ്രീനിവാസൻ ഗായത്രി ജോലി ചെയ്യുന്ന ആശുപത്രിയിൽ ജോലിക്കെത്തി. ഇതോടെ അടുപ്പം കൂടി.

ഭാര്യയുടെ അവിഹിതബന്ധം അറിഞ്ഞ യുവരാജ് ഗായത്രിയെ താക്കീത് ചെയ്തു. ബന്ധം അവസാനിപ്പിക്കണമെന്ന് മുന്നറിയിപ്പ് നൽകി. ഇതോടെ, യുവരാജിനെ കൊലപ്പെടുത്താൻ ഗായത്രി തീരുമാനിച്ചു. ശ്രീനിവാസനും ഇത് തന്നെയായിരുന്നു ആഗ്രഹം. ഗായത്രിയും ശ്രീനിവാസനും കൂടിയാണ് കൊലപാതകം ആസൂത്രണംചെയ്തത്. സഹായത്തിന് മണികണ്ഠനെയും ഹേമനാഥനെയും കൂട്ടി. വീട്ടിൽ ഒളിച്ചിരുന്ന ഇവർ യുവരാജിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി, ശേഷം വീട്ടിൽ കെട്ടിതൂക്കി. താൻ ഉറങ്ങിക്കിടക്കുമ്പോൾ ഭർത്താവ് തൂങ്ങിമരിച്ചുവെന്നായിരുന്നു ഗായത്രി പോലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ, യുവരാജിന്റെ അച്ഛന് സംശയം തോന്നുകയും പരാതി നൽകുകയും ചെയ്തതോടെയാണ് ഗായത്രിയും സംഘവും കുടുങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button