Latest NewsNewsIndia

ഫോണിൽ എൺപതോളം സെക്സ് വീഡിയോകളും ചാറ്റുകളും: പള്ളീലച്ചൻ്റെ ഫോൺ റീസ്റ്റോർ ചെയ്ത പൊലീസ് ഞെട്ടി

യുവതിയുമായുള്ള അശ്ലീല സംഭാഷണവും വീഡിയോയും വൈറലായ സംഭവത്തിൽ അറസ്റ്റിലായ കന്യാകുമാരിയിലെ ഇടവക വികാരിയുടെ ഫോണിലെ ദൃശ്യങ്ങൾ കണ്ട് പോലീസ് ഞെട്ടി. അഴകിയമണ്ഡപത്തിന് സമീപം പ്ലാങ്കാലയിലെ സിറോ മലങ്കര കത്തോലിക്കാ സഭയുടെ കീഴിലെ ലിറ്റിൽ ഫ്ലവർ ഫൊറാന പള്ളി ഇടവകവികാരിയായ ബെനഡിക്റ്റ് ആന്റോ(30)യാണ് അറസ്റ്റിലായത്. വെെദികവൃത്തിയുടെ പേരിൽ യുവതികളെ വശത്താക്കി ലൈംഗികചൂഷണം നടത്തി വരികയായിരുന്നു ഇയാൾ.

നാഗർകോവിലിൽ വച്ചാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളും ഒരു യുവതിയുമൊപ്പമുള്ള അശ്ലീല ഫോട്ടോകളും വാട്‌സ്ആപ്പ് വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായതിനു ശേഷമാണ് വൈദികനെ കാണാതായത്. ഇതിനു പിന്നാലെ ഒരു വിദ്യാർത്ഥിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 5 വകുപ്പുകളിൽ സൈബർ പോലീസ് കേസെടുത്തിരുന്നു. ഒളിവിലായിരുന്ന ബനഡിക്ട് ആൻറോയെ പ്രത്യേക അന്വേഷണസംഘം തിങ്കളാഴ്ച രാവിലെ നാഗർകോവിലിൽ നിന്നാണ് അറസ്റ്റു ചെയ്തത്.

ഇയാളുടെ മൊബൈൽ ഫോണും ലാപ്ടോപ്പും കസ്റ്റഡിയിലെടുത്ത് ഇത് പരിശോധിച്ച പോലീസ് സംഘം അക്ഷരാർത്ഥത്തിൽ ഞെട്ടി. ഫോണിലെ ഡാറ്റകളും വീഡിയോകളും പോലീസ് റീ സ്റ്റോർ ചെയ്തു. പള്ളിയിൽ എത്തുന്ന സ്ത്രീകൾ യുവതികളാണെങ്കിൽ അവരുടെ ഫോൺ നമ്പർ സംഘടിപ്പിക്കുകയും അവരുമായി സെക്സ് ചാറ്റ് നടത്തുകയും ചെയ്യുന്നത് വികാരിയുടെ പതിവായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഈ ഫോണിൽ നിന്ന് സ്വയം റെക്കോഡ് ചെയ്ത എൺപതോളം അശ്ളീല വീഡിയോകളും യുവതികളുമായി നടത്തിയ ചാറ്റുകളും അന്വേഷണ സംഘം കണ്ടെത്തിയെന്നാണ് പുതിയ റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button