KeralaLatest NewsArticleNewsWriters' Corner

അസ്മിയയുടെ ദുരൂഹ മരണം; എവിടെ മെഴുകുതിരികൾ? എവിടെ ഹാഷ് ടാഗുകൾ? ഓ മറന്നു പോയി! ബാലരാമപുരം കേരളത്തിലാണല്ലോ!-അഞ്‍ജു പാർവതി

തിരുവനന്തപുരം: ബാലരാമപുരത്ത് മതപഠനശാലയില്‍ 17 കാരി അസ്മിയയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയതിന് പിന്നാലെ പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മതേതര പ്രബുദ്ധ കേരളത്തിൽ ഈ വിഷയം ആരും അറിഞ്ഞിട്ടില്ലെന്ന മട്ടാണ്. പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ചച്ച കുടുംബം വന്നിട്ടും, പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടും പ്രതികരിക്കാത്ത സാംസ്കാരിക നായകന്മാർക്കെതിരെ സോഷ്യൽ മീഡിയകളിൽ വിമർശനം ശക്തമാകുന്നു.

അസ്മിയയുടെ മരണത്തിൽ പ്രതികരിക്കാത്ത ഇടത്-സാംസ്കാരിക-പ്രബുദ്ധർക്കെതിരെ ശബ്ദമുയർത്തി എഴുത്തുകാരി അഞ്‍ജു പാർവതി പ്രഭീഷ്. ഇത്രയ്ക്കും അതിനികൃഷ്ടമായ ഒരു സംഭവം ഉണ്ടായിട്ടും അതിനെ സമർത്ഥമായി മൗനത്തിൻ്റെ കൂട്ടിൽ അടയ്ക്കുന്ന നിശബ്ദതയുടെ പേരാണ് നവോത്ഥാന മതിൽ പണിഞ്ഞ കേരളമെന്ന് അഞ്‍ജു ചൂണ്ടിക്കാട്ടുന്നു.

ബീമാപ്പള്ളി സ്വദേശിനി അസ്മിയയെ ഇന്നലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അസ്മിയയെ ഇന്നലെ ബാലരാമപുരത്തെ അൽ അമൻ എന്ന മതപഠനശാലയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു വർഷമായി ഈ സ്ഥാപനത്തിൽ താമസിച്ച് പഠിക്കുകയായിരുന്നു അസ്മിയ. കഴിഞ്ഞ ദിവസം വീട്ടിലേക്ക് വിളിച്ച് ഉസ്താവും മറ്റൊരാളും ചേർന്ന് തന്നെ പീഡിപ്പിക്കുകയാണെന്നും ഒരു മുറിയിൽ പൂട്ടിയിട്ടിരിക്കുകയാണെന്നും പെൺകുട്ടി പരാതി പറഞ്ഞിരുന്നു. തുടർന്ന് മാതാവ് ഇവിടെയെത്തിയെങ്കിലും അൻസിയയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

അഞ്‍ജു പാർവതി എഴുതുന്നതിങ്ങനെ;

ഉത്തരേന്ത്യയിൽ ഒരു കാക്ക കരഞ്ഞാൽ പോലും ഷേവ് ചെയ്യാൻ ക്ഷൗരകത്തിയുമെടുത്ത് വടക്കോട്ട് ഓടുന്ന ടീമുകൾ ഒന്നും കൺമുന്നിലെ ബാലരാമപുരം എന്ന സ്ഥലം കണ്ടിട്ടുമില്ല, കേട്ടിട്ടുമില്ല.!

കാരണം അവിടെ ദുരൂഹസാഹചര്യത്തിൽ മരണമടഞ്ഞ പതിനേഴു വയസ്സുകാരിയുടെ പേര് അസ്മിയ എന്നാണ്.! അവൾ അസ്വഭാവികമായി മരിച്ച നിലയിൽ കാണപ്പെട്ടത് മതപഠന സ്ഥാപനത്തിലാണ്. ! ആ മതപഠനസ്ഥാപനത്തിൻ്റെ പേര് അൽ-അമീൻ എന്നാണ്. !

ഈ വിഷയത്തെ കുറിച്ച് എന്തെഴുതി എന്നറിയാൻ സ്ഥലത്തെ പ്രധാന അന്തിണികളുടെയും അന്തംസിന്റെയും സോ കോൾഡ് പാത്രിയാർക്കീസ് ഫെമിനിച്ചികളുടെയും പ്രൊഫൈലുകളിൽ ഡ്രോൺ പറത്തിനോക്കിയിട്ടു പോലും പേരിന് പോലും ഒരു പ്രതികരണം – ങേ ഹേ ! ഇല്ലാ ! അവരാരും അറിഞ്ഞിട്ടില്ല!!

കാരണം പതിനേഴുകാരി പെൺകുട്ടിയുടെ മാതാപിതാക്കൾ ആരോപണം ഉന്നയിച്ചിരിക്കുന്നത് അൽ കേരളത്തിലെ ഹോളി കൗസ് ആയ മദ്രസാ അദ്ധ്യാപകർക്കും ഉസ്താദിനും എതിരെയാണ്. !

അസ്വഭാവികമായി മരണപ്പെട്ട പെൺകുട്ടി അർദ്ധരാത്രിയിൽ വീട്ടിൽ വിളിച്ച് രക്ഷിക്കണേ എന്ന് കരഞ്ഞു വിളിച്ചതായി മാതാപിതാക്കൾ പറയുന്നു. മതപഠന കേന്ദ്രത്തിനെതിരെ ഗുരുതരമായ ആരോപണങ്ങൾ വിട്ടുകാർ ഉന്നയിക്കുന്നുണ്ട്. എന്നിട്ട് ഈ വാർത്ത എത്രമേൽ ഇവിടെ സെൻസേഷണൽ ആയി? എത്രപ്പേർ ഇതേക്കുറിച്ച് ചർച്ച ചെയ്തു? ഇത്രയ്ക്കും അതിനികൃഷ്ടമായ ഒരു സംഭവം ഉണ്ടായിട്ടും അതിനെ സമർത്ഥമായി മൗനത്തിൻ്റെ കൂട്ടിൽ അടയ്ക്കുന്ന നിശബ്ദതയുടെ പേരാണ് നവോത്ഥാന മതിൽ പണിഞ്ഞ കേരളം.

വലിയ പൊട്ടിട്ട് ചലഞ്ച് നടത്തിയ ചേച്ചിമാരും ഫെമിനിസം തകർന്നേയെന്നു നിലവിളിച്ച പാവാട താങ്ങികളും ആർപ്പോ ആർത്തവം ടീംസുമൊക്കെ തികഞ്ഞ നിശബ്ദതയിലാണ്. കാരണം സംഭവം നടന്നത് ഇസ്ലാമിക മതപഠനകേന്ദ്രത്തിലാണല്ലോ. ഇതേ സംഭവം കൊല്ലത്തെ അമ്യതാനന്ദമയി മഠത്തിലെങ്ങാനുമായിരുന്നെങ്കിൽ ,മറ്റേതെങ്കിലും ഹൈന്ദവ ആശ്രമത്തിലെങ്ങാനും ആയിരുന്നെങ്കിൽ എന്തായിരിക്കും അവസ്ഥയെന്ന് ഒന്ന് ചിന്തിക്കുക. കർണ്ണാടകയിലെ അമൃതാനന്ദമയി ഇൻസ്റ്റിറ്റ്യൂട്ടിൽ ഫീസ് വർദ്ധനയുമായി ബന്ധപ്പെട്ട് ഒരു കുട്ടി ആത്മഹത്യ ചെയ്തപ്പോൾ സടകുടഞ്ഞെഴുന്നേറ്റ , ഘോരഘോരം പ്രതികരിച്ച് പോസ്റ്റിട്ട സൈബറിടത്തിലെ ഈച്ചകോപ്പി എഴുത്തുകാരിയൊന്നും ഈ കൊച്ചു കേരളത്തിലെ അൽ അമീൻ മതപഠനകേന്ദ്രം കാണാനേ പോകുന്നില്ല !

എവിടെ മെഴുകുതിരികൾ? എവിടെ ഹാഷ് ടാഗുകൾ? ഓ മറന്നു പോയി.! ബാലരാമപുരം കേരളത്തിലാണല്ലോ!!! സെലക്ടീവ് നീതിബോധത്തേക്കാൾ അപകടകരം മറ്റൊന്നുമല്ല.. ഇരയുടെ മതം നോക്കി പതം പറഞ്ഞു കരയണ്ടാ. കാരണം മറുവശത്ത് അതേ മതക്കാരാണല്ലോ. സ്റ്റുഡിയോ ഫ്ലോറിൽ പോയിരുന്നു വാചാലരും ആവണ്ടാ..!

ഇസ്ലാമിക പ്രീണനത്തിനും മതത്തിനും മേലേ ഒരു പരുന്തും പറക്കില്ല ഈ കേരളത്തിൽ..! വോട്ടു ബാങ്ക് എന്ന അമേദ്യത്തിനു ചുറ്റും മൂളി നടക്കുന്ന മണിയനീച്ചകൾക്ക് ജയ് വിളിക്കുന്ന ദ സോ കോൾഡ്‌ പ്രബുദ്ധ കേരളത്തിൽ. ത്ഫൂ..!

shortlink

Related Articles

Post Your Comments

Related Articles


Back to top button