IndiaNews

കിഡ്നി റാക്കറ്റ്; ആശുപത്രി ജീവനക്കാരടക്കം അഞ്ച് പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: കിഡ്‌നി റാക്കറ്റുമായി ബന്ധപ്പെട്ട് സൗത്ത് ഡല്‍ഹി ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലെ ജീവനക്കാരടക്കം അഞ്ച് പേര്‍ അറസ്റ്റില്‍. ആശുപത്രിയിലെ സീനിയര്‍ ഡോക്ടറുടെ പേഴ്‌സണല്‍ സ്റ്റാഫുകളായ അദിത്യ സിങ്, ശൈലേഷ് സക്‌സേന, കിഡ്‌നി റാക്കറ്റില്‍പ്പെട്ട അസീം സിക്ദാര്‍, സത്യ പ്രകാശ്, ദേവാശിഷ് മൗലി എന്നിവരാണ് അറസ്റ്റിലായത്.

കിഡ്‌നി വിറ്റവകയില്‍ സ്ത്രീക്ക് നല്‍കാമെന്നേറ്റ തുകയുടെ പകുതിയാണ് ഇടനിലക്കാര്‍ കൈമാറിയത്. ബാക്കിതുക ആവശ്യപ്പെട്ട് ദാതാവും ഇടനിലക്കാരനും തമ്മില്‍ ആശുപത്രിയില്‍വെച്ച് വാക്കേറ്റം നടന്നു. ഇതേതുടര്‍ന്ന് വാക്കുതര്‍ക്കം പരിഹരിക്കാന്‍ ആശുപത്രി അധികൃതര്‍ പൊലീസിനെ വിളിച്ചുവരുത്തി. പൊലീസ് കസ്റ്റഡിയിലെടുത്തവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കിഡ്‌നി റാക്കറ്റിനെകുറിച്ചുള്ള വിവരങ്ങള്‍ പുറത്തായത്.

25 മുതല്‍ 30 ലക്ഷം രൂപ വരെ വിലക്ക് കിഡ്‌നി ആവശ്യക്കാര്‍ക്ക് ആശുപത്രി അധികൃതര്‍ കൈമാറും. ഇടനിലക്കാര്‍ക്ക് രണ്ട് ലക്ഷത്തോളം രൂപ കമ്മീഷന്‍ ലഭിക്കും. പ്രതികള്‍ക്കെതിരെ സരിത വിഹാര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button