Latest NewsIndia

വീരമൃത്യു വരിച്ച ജവാന്റെ മകളെ ദത്തെടുത്ത് ഐ.എ.എസ് – ഐ.പി.എസ് ദമ്പതികള്‍

ശ്രീനഗര്‍ : ജമ്മുകാശ്മീരില്‍ വീരമൃത്യു വരിച്ച ജവാന്റെ മകളെ ദത്തെടുത്ത് ഐ.എ.എസ് – ഐ.പി.എസ് ദമ്പതികള്‍. കാശ്മീരില്‍ പാക് സൈനികര്‍ തലയറുത്ത സുബൈദാര്‍ പരംജീത്ത് സിംഗിന്റെ മകള്‍ 12 വയസ്സുകാരി കുഷ്ദീപ് കൗറിനെയാണ് എല്ലാ ചെവലുകളും ഏറ്റെടുത്ത് ഹിമാചലിലെ ഐ.എ.എസ്- ഐ.പി.എസ് ദമ്പതികളായ യൂനസ് ഖാനും അന്‍ജും ആരയും ദത്തെടുത്തിരിക്കുന്നത്. ഹിമാചല്‍ പ്രദേശിലെ കുളു ഡപ്യൂട്ടി കമ്മീഷണറാണ് യൂനസ് ഖാന്‍ സോലന്‍ ജില്ലാ എസ്.പിയാണ് ഭാര്യ അന്‍ജും ആരയ.

കുഷ്ദീപ് കൗര്‍ അവരുടെ വീട്ടില്‍ തന്നെയാണ് കഴിയുക, എന്നാല്‍ അവളുടെ ജീവിതത്തില്‍ എന്തെങ്കിലും ബുദ്ധിമുട്ടുകളോ പ്രതിസന്ധികളോ ഉണ്ടായാല്‍ തങ്ങള്‍ അവര്‍ക്കൊപ്പം ഉണ്ടാകുമെന്നും അന്‍ജും ആര പറഞ്ഞു. വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള എല്ലാ ചെലവുകളും തങ്ങള്‍ വഹിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.’കുടുംബത്തിന്റെ വേദന മായ്ക്കാന്‍ ഞങ്ങള്‍ക്കാവില്ല, പക്ഷേ അറിയാവുന്ന രീതിയില്‍ അതിന്റെ കാഠിന്യം കുറയ്ക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. പെണ്‍കുട്ടിക്ക് നല്ല വിദ്യാഭ്യാസം നല്‍കുന്നതിലൂടെ സമൂഹത്തിനോടുള്ള ഉത്തരവാദിത്വമാണ് ഞങ്ങള്‍ നിരവേറ്റുന്നത്’ യൂനസ് ഖാന്‍ വ്യക്തമാക്കി.

കാശ്മീരിലെ പൂഞ്ച് ജില്ലയില്‍ മേയ് 1നാണ് സുബൈദാര്‍ പരംജീത്ത് സിങിന്റെ ശിരസ് പാകിസ്ഥാന്‍ സൈനികര്‍ അറുത്തെടുത്തത്. തുടര്‍ന്ന് പാകിസ്ഥാനെതിരെ തിരിച്ചടിക്കടിക്കണം എന്ന വാദം ശക്തമായി ഉയരുന്നതിനിടെയാണ് ജവാന്റെ മകളുടെ എല്ലാ ചെലവും ഏറ്റെടുത്ത് ദമ്പതികള്‍ രംഗത്തെത്തിയത്. പരംജിത്ത് രാജ്യത്തിനായി ചെയ്ത ജീവത്യാഗത്തിന് പകരമായി ഇത്രയെങ്കിലും ചെയ്യാന്‍ പറ്റുന്നുവല്ലോ എന്ന ആത്മസംതൃപ്തിയാണ് തങ്ങള്‍ക്ക് ഉള്ളതെന്ന് യൂനസ് ഖാനും അഞ്ജു ആരയും പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button