Latest NewsNewsIndia

ആദ്യരാത്രിയില്‍ മണിയറയില്‍ കയറിയ വധുവിന് ക്രൂര പീഡനം : വധു ആശുപത്രിയിൽ :വരൻ അറസ്റ്റിൽ

ഹൈദരാബാദ്: ആദ്യ രാത്രിയിൽ മണിയറയിലെത്തിയ വധുവിനു നേരിടേണ്ടി വന്നത് കൊടിയ പീഡനം.മധുരസ്വപ്നങ്ങളുമായി മണിയറയില്‍ പ്രവേശിച്ച വധുവിനെ വരൻ ക്രൂരമായി മർദ്ദിച്ചവശയാക്കി. കരച്ചില്‍ പുറത്തുകേള്‍ക്കാതിരിക്കാന്‍ വായില്‍ തുണി തിരുകിവച്ച ശേഷമായിരുന്നു മര്‍ദനം. യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റു ചെയ്തു.

ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ സ്കൂള്‍ അധ്യാപകനായ പ്രകാശും എം.ബി.എ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായ ശൈലജയും ആയിരുന്നു ഈ വധൂവരന്മാർ. മണിയറയില്‍ പ്രവേശിച്ച ശൈലജയെ പ്രാകാശ് തല്ലി ചതച്ചത്, ലൈംഗിക ശേഷി ഇല്ലാത്ത തന്റെ കുറവുകൾ പുറത്തു പറയാതിരിക്കാൻ ആയിരുന്നു. അടികൊണ്ട് മുഖവും കണ്ണുകളും ചുവന്നുവീര്‍ത്ത നിലയിലായിരുന്നു വധു. ഇതിനിടെ മര്‍ദനത്തില്‍ നിന്നും രക്ഷപ്പെടാന്‍ പുറത്തേക്ക് ഓടാന്‍ ശ്രമിച്ചുവെങ്കിലും ബലമായി പിടിച്ച്‌ മുറിയിലേക്ക് കൊണ്ടുവരികയായിരുന്നു.

ദമ്പതികളുടെ മുറിയില്‍ നിന്നും ബഹളം കേട്ടെങ്കിലും വീട്ടുകാര്‍ അത് കാര്യമാക്കിയില്ല. എന്നാല്‍ ഉച്ചത്തിൽ നിലവിളി കേള്‍ക്കാന്‍ തുടങ്ങിയതോടെ വാതില്‍ ബലമായി തുറന്ന് ബന്ധുക്കള്‍ വധുവിനെ പുറത്തെത്തിക്കുകയായിരുന്നു. വധുവിനെ വീട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശൈലജ പറയുന്നത് പ്രകാശിന് ലൈംഗിക ശേഷിക്കുറവ് ഉണ്ടെന്നും ഇത് മാതാപിതാക്കൾ പോലും അറിയാതിരിക്കാൻ ആയിരുന്നു മർദ്ദിച്ചതെന്നാണ്.

എന്നാല്‍ പ്രകാശ് പറയുന്നത് ശൈലജ തന്റെ മാതാപിതാക്കളെയും തന്നെയും കുറിച്ചും മോശമായി സംസാരിച്ചുവെന്നും ഇതേതുടര്‍ന്ന് സഹികെട്ട് താന്‍ മര്‍ദിച്ചെന്നുമാണ്. പ്രകാശിനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയശേഷം മാത്രമേ ഇതിന്റെ സത്യാവസ്ഥ പുറത്തു വരൂ എന്ന് പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button