െകാച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിനെതിരെ കുറ്റം തെളിയിക്കുന്നതില്‍ നിര്‍ണായകമായത് ആറുപേരുടെ സാക്ഷിമൊഴിയും എട്ടു ശാസ്ത്രീയ പരിശോധനാഫലവും. ദൃക്സാക്ഷികളില്ലാത്ത കേസില്‍ ശാസ്ത്രീയതെളിവുകളിലൂടെയും സാഹചര്യത്തെളിവുകളിലൂടെയുമാണ് ജിഷയുടെ വീട്ടില്‍ പ്രതിയുടെ സാന്നിധ്യവും കുറ്റകൃത്യത്തിലെ പങ്കാളിത്തവും പ്രോസിക്യൂഷന് തെളിയിച്ചത്. വൈകീട്ട് 5.10നും സമാനരീതിയില്‍ പോയിവരുന്ന ജിഷയെ ഏഴാം സാക്ഷി രാമചന്ദ്രന് നായര്‍ കണ്ടതായി മൊഴിനല്‍കിയിട്ടുണ്ട്.
സംഭവദിവസം 5.45ഒാടെ ജിഷയുെട വീടിെന്റ ഭാഗത്തുനിന്ന് ഒരു സ്ത്രീയുടെ കരച്ചില് കേട്ടതായി അയല്‍വാസികളും സാക്ഷികളുമായ ശ്രീലേഖ, മിനി, ലീല എന്നിവര്‍ പറയുന്നുണ്ട്. കുറച്ചുകഴിഞ്ഞ് വീടിെന്റ പിന്‍ഭാഗത്തുനിന്ന് ഒരാള്‍ കുനിഞ്ഞ് നിവരുന്നത് കണ്ടതായി ലീലയും അഴയില്‍നിന്ന് തുണി വലിച്ചൂരുന്നത് കണ്ടതായി മിനിയും പറഞ്ഞിരുന്നു. ജിഷയുെട വീട്ടിലെ മരത്തില്‍ പിടിച്ച് മഞ്ഞ ഷര്‍ട്ടിട്ട ഒരാള്‍ കനാലിലേക്ക് ഇറങ്ങുന്നത് കണ്ടതായും ശ്രീലേഖ മൊഴിനല്‍കിയിരുന്നു. ഇൗ സാക്ഷിമൊഴികളാണ് നിര്‍ണായകമായത്.
ശ്രീലേഖ പ്രതിയെ തിരിച്ചറിയുകയും ചെയ്തിരുന്നു. പ്രതി താമസിച്ചിരുന്ന കെട്ടിടത്തിെന്റ ഉടമ 10ാം സാക്ഷി കാളമ്പാടന് ജോര്‍ജിെന്റ മൊഴിയില്‍ കൊലനടന്ന 2016 ഏപ്രില്‍ 28ന് രാവിലെ 10.30ന് ജിഷയുടെ വീടിന് സമീപം പ്രതിയെ കണ്ടതായി പറയുന്നുണ്ട്. മദ്യപിച്ചിരുന്ന അയാള്‍ താനിന്ന് ജോലിക്ക് പോയില്ലെന്ന് ജോര്‍ജിനോട് പറഞ്ഞതായും മൊഴിയുണ്ട്. അന്നുതന്നെ രാവിലെ 9.30ന് ജിഷ വെള്ളമെടുക്കാന്‍ പൊതുടാപ്പിലേക്ക് പോകുന്നത് കണ്ടതായി ആറാം സാക്ഷി റോസിയും തിരിച്ചുപോകുന്നത് കണ്ടതായി മൂന്നാം സാക്ഷി ശ്രീലേഖയും മൊഴിനല്‍കിയിരുന്നു.
സൈബര്‍ സെല്ലിെന്റ അന്വേഷണത്തില്‍ ഇൗറോഡ്, തമിഴ്നാട്, ആന്ധ്രപ്രദേശ്, പശ്ചിമബംഗാള്വഴി യാത്രചെയ്ത പ്രതി േമയ് രണ്ടിന് അസമിലെത്തിയതായി സ്ഥിരീകരിച്ചു. ഫോണ്‍ അസദുല്ലയുടെ മാതാവിന് കൊടുത്ത പ്രതി ഒരു മാസത്തോളം ആരെയും വിളിച്ചില്ല. ജൂണ്‍ അഞ്ചിന് കാഞ്ചിപുരത്ത് ശിങ്കിടിവാക്കം എന്ന സ്ഥലത്ത് എത്തിയ പ്രതി കിം ൈഫ്ല എന്ന മൊബൈലില്‍ സിം ഇട്ടു. ഇതോടെയാണ് പ്രതിയുടെ സാന്നിധ്യം പൊലീസിന് തിരിച്ചറിയാനായത്. അസദുല്ല എന്ന സുഹൃത്ത് മാതാവിന് നല്കാന്കൊടുത്ത മൊബൈലില്‍ തെന്റ സിം ഇട്ടായിരുന്നു അമീറിെന്റ യാത്ര.
ഷംസുദ്ദീന് എന്നയാളുടെ ഒാേട്ടായില്‍ ആലുവയിലെത്തി, 29ന് പുലര്‍ച്ചെ 2.58ന് ഗുവാഹതിയിലേക്ക് ടിക്കറ്റെടുക്കുകയും 6.09ന് പുറപ്പെടുകയും ചെയ്തു. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ അനുസരിച്ച് ഇൗ വിവരങ്ങള്‍ പൊലീസ് സ്ഥിരീകരിച്ചു. മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയപ്പോള്‍ ശേഖരിച്ച ജിഷയുടെ ചുരിദാര്‍ ടോപ്പിെന്റ രണ്ടു സ്ഥലത്തുനിന്ന് പ്രതിയുടെ ഡി.എന്‍.എ കണ്ടെടുത്തു. വീടിെന്റ വാതിലിലെ ഡി.എന്‍.എയും ശേഖരിച്ചു. ചുരിദാര്‍ ടോപ്പിെന്റ പിന്‍വശം ഇടതുഭാഗെത്ത ഷോള്‍ഡറില്‍നിന്ന് വേര്‍തിരിച്ചെടുത്ത ഉമിനീരിലും രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയിലെ ശാസ്ത്രജ്ഞര്‍ പ്രതിയുടെ ഡി.എന്‍.എ കണ്ടെടുത്തു.
Post Your Comments