News

കൊട്ടിയൂർ പീഡനക്കേസ് ; ഇരയുടെ മാതാപിതാക്കളെ വിചാരണ ചെയ്യും

തലശ്ശേരി : കൊട്ടിയൂരിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വൈദികൻ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്ന കേസിൽ ഇരയുടെ മാതാപിതാക്കൾ വിചാരണ നേരിടണമെന്ന് കോടതി.കേസിൽ കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് മാതാപിതാക്കൾക്കെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശിച്ചു. തലശേരി പോക്സോ കോടതിയാണ് ഉത്തരവ് ഇറക്കിയത്.

പെൺകുട്ടിയുടെ പ്രായം സംബന്ധിച്ച് മാതാപിതാക്കൾ കോടതിയെ തെറ്റിദ്ധരിപ്പിച്ചിരുന്നു. ഇതിനെതിരെയാണ് കോടതി നടപടി സ്വീകരിച്ചത്. 2016ലാണ് സംഭവം പുറത്തു വരുന്നത്. കംപ്യൂട്ടർ പഠിക്കാനെത്തിയ പെൺകുട്ടിയെ വൈദികൻ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്നാണു കേസ്. കേസിന്റെ വിചാരണ വേളയിൽ ഇരയായ പെൺകുട്ടിയും മാതാപിതാക്കളും കൂറുമാറിയിരുന്നു.

പ്രായപൂർത്തിയാകാത്ത പ്ലസ് വണ്‍ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസില്‍ 20 വർഷം കഠിനതടവും മൂന്നുലക്ഷംരൂപ പിഴയുമാണ് പ്രതിയായ ഫാദർ റോബിൻ വടക്കുംചേരിക്ക് തലശേരി പോക്സോ കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. ഇതിനെതിരെ ഇയാള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button