KeralaLatest News

കർദ്ദിനാളിന്റെ സർക്കുലർ പള്ളികളിൽ വായിക്കുന്നു

കൊച്ചി : സഭ ഭൂമി വിവാദവുമായി ബന്ധപ്പെട്ട് കർദ്ദിനാൾ മാർ ആലഞ്ചേരിയുടെ സർക്കുലർ എറണാകുളം – അങ്കമാലി അതിരൂപതയിലെ ചില പള്ളികളിൽ വായിച്ചു.സഹായമെത്രാന്മാരെ ചുമതലകളിൽ നിന്ന് മാറ്റിയത് വത്തിക്കാൻ തീരുമാന പ്രകാരമെന്ന് സർക്കുലറിൽ പറയുന്നു.പ്രശ്നങ്ങൾ അടുത്ത സിനഡിൽ ചർച്ച ചെയ്യുമെന്നും പറഞ്ഞു. വിമത വൈദികരുടെ പള്ളികളിൽ പക്ഷേ, സർക്കുലർ വായിച്ചില്ല.

അതിരൂപതയുടെ നന്മയെ കരുതിയാണ് സഭാ സ്വത്തുക്കൾ വിൽക്കാൻ തീരുമാനിച്ചതെന്നാണ് സർക്കുലറിൽ പറഞ്ഞിട്ടുള്ളത്. പുതിയ മെത്രാൻമാരെ ഉടൻ നിയമിക്കുമെന്നും സര്‍ക്കുലറില്‍ വിശദീകരണമുണ്ട്. സഹായമെത്രാൻമാരായ ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്തിനെയും മാർ ജോസ് പുത്തൻവീട്ടിലിനെയും ചുമതലകളിൽ നിന്ന് പുറത്താക്കിയത് വത്തിക്കാൻ തീരുമാന പ്രകാരമാണ്.

ഭൂമിവില്‍പനയിലൂടെ അതിരൂപതയ്ക്ക് നഷ്ടമുണ്ടാക്കുന്ന ഒരു നടപടിയും തന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. സഭയിൽ വിഭാഗീയ പ്രവർത്തനം നടത്തുന്നവരെ വിശ്വാസികൾ തിരിച്ചറിയണം. അവരോട് യാതൊരു കാരണവശാലും സഹകരിക്കരുതെന്നും സർക്കുലറിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button