Latest NewsIndiaNews

രാജ്യം കാത്തിരുന്ന നിർഭയ കൂട്ട ബലാത്സംഗ കേസിലെ പ്രതികളുടെ വധശിക്ഷ നാളെ

ന്യൂഡൽഹി: രാജ്യം കാത്തിരുന്ന നിർഭയ കൂട്ട ബലാത്സംഗ കേസിലെ പ്രതികളുടെ വധശിക്ഷ നാളെ. വധശിക്ഷ നടപ്പാകാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ശേഷിക്കെ നിര്‍ഭയ പ്രതികള്‍ക്കു മുന്നിലെ അവസാന നിയമവഴികളും അടഞ്ഞു. അവസാന നിമിഷമാണ് വിചാരണ അസാധുവാക്കണമെന്ന ആവശ്യവുമായി പ്രതി മുകേഷ് സിങ് ഹൈക്കോടതിയെ സമീപിച്ചത്. ഇതാണ് ഹൈക്കോടതി ഇപ്പോൾ തള്ളിയിരിക്കുന്നത്.

സുപ്രീംകോടതി പുതിയ റിട്ട് ഹർജി നിലനിൽക്കില്ലെന്ന് വ്യക്തമാക്കി. പുനഃപരിശോധനാ ഹർജിയും തിരുത്തൽ ഹർജിയും താനല്ല നൽകിയതെന്ന വാദവും കോടതി നൽകി. പ്രതികളുടെ ദയാഹർജി രാഷ്ട്രപതി തള്ളിയതിനാൽ പ്രതികൾക്ക് നിയമപരമായ സാവകാശങ്ങൾ ഒന്നും ബാക്കിയില്ലെന്നും വധ ശിക്ഷ നാളെ തന്നെ നടപ്പാക്കാമെന്നും പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചു.

ജനുവരി 22, ഫെബ്രുവരി 1, മാർച്ച് 3 എന്നീ തീയതികളിൽ വധശിക്ഷ നട‌പ്പാക്കാൻ മരണവാറന്റ് പുറപ്പെടുവിച്ചിരുന്നെങ്കിലും പ്രതികളുടെ ഹർജികൾ നിലനിന്ന സാഹചര്യത്തിൽ ഇതെല്ലാം റദ്ദാക്കി. തുടർന്നാണ് മുകേഷ് കുമാർ സിങ് (32), പവൻ ഗുപ്ത (25), വിനയ് ശർമ (26), അക്ഷയ് കുമാർ സിങ് (31) എന്നിവരെ 20നു രാവിലെ 5.30നു തൂ‌ക്കിലേറ്റാൻ പട്യാല ഹൗസ് കോടതി മരണ വാറന്റ് പുറപ്പെടുവിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button