കൊച്ചി : ആലുവയിൽ ആറു വയസ്സുകാരിയെ പിതൃസഹോദരിയായ യുവതി പീഡിപ്പിച്ചെന്ന പരാതിയിൽ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ഉത്തരവിട്ടു. ആലുവ എടത്തല പോലീസ് പോക്സോ വകുപ്പുകൾ ചുമത്തി രജിസ്റ്റർ ചെയ്ത കേസിൽ തുടർ നടപടികൾ ഉണ്ടായിട്ടില്ലെന്ന മാതാപിതാക്കളുടെ പരാതിയെ തുടർന്നാണ് കമ്മീഷൻ ഉത്തരവ്.
എറണാകുളം ജില്ല ചൈൽഡ് വെൽഫെയർ കമ്മിറ്റി കുട്ടിയെ വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ഉത്തരവിൽ പറയുന്നു. മാതാപിതാക്കളുടെ പരാതിയെ തുടർന്ന് കേസിൻ്റെ തുടരന്വേഷണം എടത്തതല പോലീസിൽ നിന്ന് ഡിവൈഎസ്പി ഓഫീസിലെ എസ്ഐയക്ക് കൈമാറിയെങ്കിലും നടപടി ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് കമീഷൻ ചെയർമാൻ കെ.വി.മനോജ് കുമാർ, അംഗം കെ.നസീർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ചിൻ്റെ ഉത്തരവ്.
കുട്ടിയെ മദ്യം കുടിപ്പിച്ചെന്ന പരാതിയിലും നേരത്തെ കമീഷൻ ഇടപെട്ട് കേസെടുക്കാൻ ആവശ്യപ്പെട്ടിരുന്നു. എഫ് ഐ ആർ ഇട്ട് 3 മാസം കഴിഞ്ഞിട്ടും പ്രതിസ്ഥാനത്തുള്ളവരെ ചോദ്യം ചെയ്യാൻ പോലും പൊലീസ് തയ്യാറാകുന്നില്ലെന്നാണ് മാതാപിതാക്കളുടെ പരാതിയിലെ പ്രധാന ആരോപണം.
Post Your Comments