Latest NewsNewsIndia

സഹോദരനുമായുണ്ടായ വഴക്ക് ചോദിക്കാന്‍ ചെന്ന ആണ്‍കുട്ടി ആള്‍താമസമില്ലാത്ത വീട്ടില്‍ രക്തത്തില്‍ കുളിച്ച് മരിച്ച നിലയില്‍ ; 19കാരനും പ്രായപൂര്‍ത്തിയാകാത്ത സുഹൃത്തും പിടിയില്‍

ഡല്‍ഹി : സഹോദരനുമായുണ്ടായ വഴക്ക് ചോദിക്കാന്‍ ചെന്ന ആണ്‍കുട്ടി ആള്‍പാര്‍പ്പില്ലാത്ത വീട്ടില്‍ രക്തത്തില്‍ കുളിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയും 19 വയസ്സുള്ള കൗമാരക്കാരനും അറസ്റ്റില്‍. ബുധനാഴ്ച്ചയാണ് ഡല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിയിലുള്ള ഇന്ദിരാപുരിയില്‍ ആള്‍താമസമില്ലാത്ത വീട്ടില്‍ ആണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.

സച്ചിന്‍ എന്ന ബാലനാണ് മരിച്ചത്. ആശുപത്രിയില്‍ വച്ച് ഡോക്ടര്‍മാര്‍ കുട്ടിയെ മരിച്ചതായി സ്ഥിരീകരിച്ചു. തലയ്ക്ക് പരിക്കേറ്റതായി മെഡിക്കല്‍ എക്സാമിനര്‍മാര്‍ കണ്ടെത്തി. ഇത് സച്ചിന്റെ മരണത്തിലേക്ക് നയിച്ചേക്കാമെന്ന് അവര്‍ പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സൂരജ്(19), പ്രായപൂര്‍ത്തിയാകാത്ത സുഹൃത്തും അറസ്റ്റിലായത്.

സെപ്റ്റംബര്‍ 1 ന് രാത്രി 7-8 വരെ അതുലും സൂരജും ഉള്‍പ്പെടെ 2-3 പ്രാദേശിക ആണ്‍കുട്ടികളുമായി സഹോദരന്‍ ദേവ് വഴക്കുണ്ടാക്കിയതായി ഇരയുടെ ഇളയ സഹോദരന്‍ പ്രവേഷ് പോലീസിനോട് പറഞ്ഞു. ഇത് ചോദിക്കാന്‍ തൊട്ടടുത്ത ദിവസം സച്ചിന്‍ പോയി. തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയും സൂരജും സച്ചിനെ അജ്ഞാതമായ ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി. തുടര്‍ന്ന് സച്ചിനെ കാണാതായതോടെയാണ് പിതാവും സഹോദരന്മാരും കൂടി തിരച്ചില്‍ നടത്തിയത്. തുടര്‍ന്ന് ഇന്ദിരാപുരി എ -220 ന് സമീപം ആളൊഴിഞ്ഞ വീട്ടില്‍ രക്തത്തില്‍ കുളിച്ച് മരിച്ച നിലയില്‍ സച്ചിനെ കണ്ടെത്തുകയായിരുന്നു.

അന്വേഷണത്തിനിടെ, കുറ്റകൃത്യത്തില്‍ സംശയിക്കപ്പെടുന്ന രണ്ട് ആണ്‍കുട്ടികളിലൊരാളായ പ്രായപൂര്‍ത്തിയാകാത്ത കുട്ടി പൊലീസ് ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു. താനാണ് കല്ലുകൊണ്ട് ഇടിച്ച് സച്ചിനെ കൊലപ്പെടുത്തിയതെന്ന് കുട്ടി പൊലീസിനെ അറിയിച്ചു. തുടര്‍ന്നാണ് പത്തൊമ്പത് വയസ്സുള്ള സൂരജിനെ കുറിച്ച് സൂചന ലഭിക്കുന്നത്. പിന്നീട് കൊലപാതകത്തിന് ഉപയോഗിച്ച കല്ലും ഇവര്‍ കാണിച്ച് കൊടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button