KeralaLatest NewsIndia

നടിയെ ആക്രമിച്ച കേസ്: മൊഴി മാറ്റാന്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് മുഖ്യ സാക്ഷിയുടെ പരാതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മൊഴി മാറ്റാന്‍ ഭീഷണിയുണ്ടെന്ന് മുഖ്യസാക്ഷി വിപിന്‍ലാല്‍. ഇയാള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി പോലീസിന് പരാതി നല്‍കി. ഫോണിലൂടെയും കത്തിലൂടെയും ഭീഷണിയുണ്ടെന്നാണ് വിപിന്‍ ലാലിന്റെ പരാതി. ഇയാളുടെ പരാതിയില്‍ പോലീസ് കേസെടുത്തു. നടിയെ ആക്രമിച്ച കേസില്‍ സാക്ഷിമൊഴി നല്‍കാനുള്ള ദിവസം അടുത്തിരിക്കെയാണ് വിപിന്‍ ലാലിന്റെ പരാതി.

കാസര്‍ഗോഡ് സ്വദേശിയായ വിപിന്‍ ലാലിന്റെ പരാതിയില്‍ 195 എ, 506 വകുപ്പുകള്‍ പ്രകാരമാണ് ബേക്കല്‍ പോലീസ് കേസെടുത്തത്. കേസില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചതായും ബേക്കല്‍ പോലീസ് വ്യക്തമാക്കി.കേസില്‍ മുഖ്യ സാക്ഷികളായിരുന്ന സിദ്ധിഖും, ഭാമയും കൂറ് മാറിയതിന് പിന്നാലെയാണ് അടുത്ത സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഇരുവര്‍ക്കുമെതിരെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു.

നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷികളിലൊരാളാണ് വിപിന്‍ ലാല്‍. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി അടക്കമുള്ളവരെ ജയിലില്‍ നിന്ന് കത്തെഴുതാന്‍ സഹായിച്ചത് വിപിന്‍ ലാലാണ്. ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ വിപിന്‍ ലാല്‍ കേസില്‍ പ്രതിയായിരുന്നെങ്കിലും, പിന്നീട് പൊലീസ് വിപിന്‍ ലാലിന മാപ്പ് സാക്ഷിയാക്കി മാറ്റുകയായിരുന്നു. കൃത്യം നടത്തിയെന്നും ബാക്കി പണം ലഭിക്കണമെന്നും സൂചിപ്പിക്കുന്ന കത്ത് അന്ന് വന്‍ വിവാദമായിരുന്നു.

read also: കോവിഡ് പ്രതിരോധത്തിന് നേസല്‍ സ്‌പ്രേ വാക്‌സിൻ; വൈറസ് വ്യാപനം 96% വരെ കുറയ്ക്കുന്നതായി പഠനം

അതേസമയം കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച്‌ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. അഭിഭാഷകന്‍ മുഖേന ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. തൃശൂര്‍ ടെന്നീസ് ക്ലബില്‍ വച്ച്‌ പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത് കണ്ടുവെന്ന് മൊഴി നല്‍കിയ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button