തിരുവനന്തപുരം: വിവാദ യൂട്യൂബര്‍ വിജയ് പി നായരെ കൈയ്യേറ്റം ചെയത കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവർക്ക് ജാമ്യം നിഷേധിച്ചതോടെ ഇവരെ പിടികൂടാനാകാതെ പോലീസ്. അഡിഷനല്‍ സെഷന്‍സ് കോടതിയാണ് ഇവരുടെ ജാമ്യാപേക്ഷ തള്ളിയത്. മൂവരും നല്‍കിയ ജാമ്യാപേക്ഷ അഡിഷനല്‍ സെഷന്‍സ് കോടതി രൂക്ഷ വിമര്‍ശനത്തോടെയാണ് തള്ളിയത്.
സമാധാനവും നിയമവും കാത്തു സൂക്ഷിക്കേണ്ട ബാധ്യത കോടതിക്കുണ്ടെന്നും ഇവര്‍ക്കു ജാമ്യം നല്‍കുന്നതു നിയമം കയ്യിലെടുക്കാന്‍ പ്രേരിപ്പിക്കുന്നതാകും എന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം. സംസ്‌കാരമുള്ള പ്രവൃത്തിയല്ല ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ കാട്ടിയതെന്നും കോടതി പരാമര്‍ശിച്ചു. അതിസായ പോലീസ് ഇവരെ അറസ്റ്റ് ചെയ്യാന്‍ ഇവരുടെ വീടുകളില്‍ പോലീസ് തെരെച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
പോലീസ് നടപടി മുന്‍കൂട്ടി അറിഞ്ഞ് ഒളിവില്‍ പോയതാകാം എന്നതാണ് പെലീസ് പറയുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനാല്‍ പോലീസിന് അറസ്റ്റ്, റിമാന്‍ഡ് നടപടികളുമായി മുന്നോട്ടുപോകേണ്ടതുണ്ട്. ഭവനഭേദനം മോഷണം എന്നി വകുപ്പുകള്‍ ചുമഴ്ത്തിയാണ് തമ്പാനൂര്‍ പോലീസ് കേസെടുത്തിരിക്കുന്നത്.
Post Your Comments