KeralaLatest NewsIndia

യുവതിയെ ബലാത്സംഗം ചെയ്തു ദൃശ്യങ്ങള്‍ പകര്‍ത്തി അഞ്ച് ലക്ഷം രൂപ തട്ടി: സിപിഎം പ്രവര്‍ത്തകനെതിരെ കേസ്

പത്തനംതിട്ട; ബന്ധുവായ യുവതിയെ ബലാത്സംഗം ചെയ്തു ദൃശ്യങ്ങള്‍ പകര്‍ത്തി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ സിപിഎം പ്രവര്‍ത്തകനെതിരെ പോലീസ് കേസെടുത്തു. സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ മുന്‍ ഡ്രൈവര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. പൊലീസ് കേസില്‍ അകപ്പെട്ട് ജയിലില്‍ ആയ ഭര്‍ത്താവിനെ ജ്യാമത്തിലിറക്കാമെന്നു തെറ്റിദ്ധരിപ്പിച്ചുകൊണ്ടു പണം തട്ടുകയും പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണു പരാതി നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ വ്യാഴാഴ്ച ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നല്‍കിയത്. ഒരു വര്‍ഷം മുന്‍പ് ഭര്‍ത്താവിനെ കാണാന്‍ കൊട്ടാരക്കര സബ്ജയിലെത്തിയ യുവതിയെ തെറ്റിദ്ധരിപ്പിച്ച്‌ ഹോട്ടലിലെത്തിച്ച ശേഷം പ്രതി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി പീഡനം തുടരുകയുമായിരുന്നു ഉണ്ടായത്. പിന്നീട് പലതവണയായി ഭീഷണിപ്പെടുത്തി പണം വാങ്ങുകയും ചെയ്യുകയുണ്ടായി. ശല്യം തുടര്‍ന്നതോടെ ഒരാഴ്ച മുന്‍പ് പരാതിക്കാരി ആത്മഹത്യക്ക് ശ്രമിക്കുകയുണ്ടായി.

read also: ‘ഡിപ്ലോമാറ്റിക് സ്വര്‍ണക്കടത്തില്‍ എം.എല്‍.എയും പങ്കാളി’ : കസ്റ്റംസിന്റെ രഹസ്യ റിപ്പോര്‍ട്ട് പുറത്ത്

ഭര്‍ത്താവിന്റെ കേസ് നടത്തിപ്പിനായി വായ്പയെടുത്ത അഞ്ചു ലക്ഷം രൂപ പ്രതിയെ ഏല്‍പിച്ചിരുന്നതായും ഇയാള്‍ ഈ തുക ചില നേതാക്കള്‍ക്ക് കൈമാറിയതായും പരാതിയില്‍ പറയുകയാണ്. മാസങ്ങള്‍ക്ക് മുന്‍പ് പാര്‍ട്ടി നേതൃത്വത്തിനടക്കം പരാതി നല്കിയിട്ടും പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണുണ്ടായതെന്നും ഇതോടെയാണ് പൊലീസിനെ സമീപിച്ചതെന്നും പരാതിക്കാരി പറയുന്നു.

പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് കിട്ടിയ പരാതി വനിതാ പൊലീസ് സ്റ്റേഷനിലാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതിക്കും ഭാര്യക്കുമെതിരെ കേസെടുത്തതിന് പിന്നാലെ ഇവര്‍ ഒളിലാണ് ഉള്ളത് . എന്നാല്‍ അതേസമയം പാര്‍ട്ടി നേതൃത്വത്തിനു യുവതി പരാതി നല്കിയിട്ടില്ലെന്നും വിഷയം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ പ്രതിയെയും പരാതിക്കാരിയെയും പുറത്താക്കിയിരുന്നതായും സിപിഎം പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button