Latest NewsNewsInternational

മൂന്ന് പേരെ പള്ളിയില്‍ കയറി കൊലപ്പെടുത്തി പാരീസിനെ വിറപ്പിച്ച ജിഹാദിയുടെ കൈയില്‍ ഖുര്‍ആനും മൂന്ന് കത്തിയും; ഫ്രാന്‍സില്‍ കനത്ത സുരക്ഷ

പാരീസ്: ഫ്രാന്‍സില്‍ തുടര്‍ച്ചയായി ഉണ്ടായ ഭീകാരാക്രമണത്തെ തുടര്‍ന്ന് രാജ്യത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. കഴിഞ്ഞ ദിവസം നൈസ് നഗരത്തിലെ പള്ളിയില്‍ ഉണ്ടായ കത്തിയാക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത വന്നു. ഒരു ഖുറാനും മൂന്ന് കത്തിയുമായി എത്തിയ ജിഹാദി മൂന്ന് പേരെ കൊലപ്പെടുത്തി കഴുത്തറക്കുകയും ചെയ്യുകയായിരുന്നു. അതിനിടെ മരിച്ച ഒരു സ്ത്രീയുടെ വാക്കുള്‍ സോഷ്യല്‍ മീഡിയ വൈറല്‍ ആക്കുകയാണ്. ‘എന്റെ കുഞ്ഞുങ്ങളെ ഞാന്‍ ഒരുപാട് സ്നേഹിച്ചിരുന്നെന്ന് അവരോട് പറയണം’, ഫ്രാന്‍സിലെ ചര്‍ച്ചിലുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ് കൊല്ലപ്പെടുന്നതിന് തൊട്ടുമുന്‍പ് യുവതി പറഞ്ഞ വാക്കുകളാണ് ഇത്. ഫ്രഞ്ച് ചാനലായ ബി.എഫ്.എം ടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. യുവതിക്ക് ഐക്യദാര്‍ഡ്യവുമായി ഈ വാക്കുകള്‍ സ്റ്റാറ്റസ് ആക്കുകയാണ് ഫ്രഞ്ചുകാര്‍.

Read Also : ബീഹാറില്‍ മോദി മാജിക്

കത്തിയുമായി അക്രമി പള്ളിയിലേക്ക് ഇരച്ചുകയറുന്നത് കണ്ട് അടുത്തുള്ള റെസ്റ്റോറന്റിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ച 44 കാരിയെ ഒന്നിലധികം തവണയാണ് അക്രമി കുത്തിപ്പരിക്കേല്‍പ്പിച്ചത്. പള്ളിയില്‍ നിന്ന് പുറത്തെത്തിയെങ്കിലും അക്രമി പിറകെയോടി ഇവരെ കുത്തുകായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

സംഭവത്തിന് പിന്നാലെ ഓടിയെത്തിയ സുരക്ഷാ ജീവനക്കാരോടായിരുന്നു യുവതി തന്റെ മക്കളെ കുറിച്ച് അവസാന വാക്കുകള്‍ പറഞ്ഞത്. പള്ളിക്കുള്ളില്‍ വെച്ച് 60 വയസുള്ള ഒരു സ്ത്രീയെ കൊലപ്പെടുത്തിയ ശേഷം തലയറുക്കുകയും ഇതിന് ശേഷം പള്ളി ജീവനക്കാരനായ 55 കാരനെ കൊലപ്പെടുത്തുകയുമായിരുന്നു. ഇദ്ദേഹത്തിന്റെ കഴുത്തും മുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബ്രസീലിയന്‍ സ്വദേശിയായ യുവതിയെ അക്രമിച്ചത്.

ടുണീഷ്യയില്‍ നിന്നും ഫ്രാന്‍സിലെത്തിയ 21 കാരനായ യുവാവാണ് പ്രതി. ഫ്രഞ്ച് ഇറ്റാലിയന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം ബ്രാഹിം അയ്‌സുറി എന്നാണ് പ്രതിയുടെ പേര്. ഇറ്റാലിയന്‍ റെഡ് ക്രോസ് ഡോക്യുമെന്റ് ഇറക്കിയ അറിയിപ്പ് പ്രകാരം സെപ്റ്റംബര്‍ 20 നാണ് ഇയാള്‍ യൂറോപ്പിലെത്തിയത്. ഇറ്റലിയില്‍ എത്തിയ ഇയാള്‍ പിന്നീട് ഫ്രാന്‍സിലേക്ക് കടക്കുകയായിരുന്നു.

shortlink

Post Your Comments


Back to top button