KeralaLatest NewsNews

സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ വാഹനങ്ങള്‍ സ്വര്‍ണ്ണക്കടത്തിന് ഉപയോഗിച്ചു: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ വാഹനങ്ങള്‍ സ്വര്‍ണ്ണക്കടത്തിന് ദുരുപയോഗം ചെയ്‌തെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്‌സി കുട്ടന്റെ പി.എ നിരവധി തവണ സ്വര്‍ണ്ണം കടത്താന്‍ കൂട്ടുനിന്നതായി തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ആരോപിച്ചു.

ഇവര്‍ സി.പി.എമ്മിന്റെ നോമിനിയാണ്. യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സന്റെ ശുപാര്‍ശയിലാണ് ഇവര്‍ക്ക് ജോലി ലഭിച്ചത്. സ്വര്‍ണ്ണക്കള്ളക്കടത്ത് നടന്ന ജൂലായ് 5 ന് ഇവരുടെ കാര്‍ സ്വര്‍ണ്ണവുമായി ബാംഗ്ലൂരിലേക്ക് പോയിട്ടുണ്ട്. വിമാനത്താവളത്തിലേക്കും അവിടെ നിന്നും ശിവശങ്കരന്റെ വീട്ടിലേക്കും ഒദ്യോഗിക ചിഹ്നങ്ങളുള്ള ഈ കാര്‍ പോയിട്ടുണ്ട്. മേഴ്‌സികുട്ടന്റെ പി.എ നിരവധി തവണ വിദേശത്ത് പോയിട്ടുണ്ട്. ഇത് എന്തിനാണെന്ന് അന്വേഷിക്കണം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് സ്വര്‍ണ്ണക്കടത്ത് നടത്തിയെങ്കില്‍ അത് സി.പി.എം നേതൃത്വത്തിന്റെ അറിവോടെ തന്നെയായിരിക്കുമെന്നുറപ്പാണ്. ഈ കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നും കൗണ്‍സില്‍ പ്രസിഡന്റിന്റെ പി.എ ആയി ഈ വിവാദ വനിത എങ്ങനെ നിയമിതയായെന്ന് സര്‍ക്കാരും സി.പി.എമ്മും വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ബിനീഷിനെ കെ.സി.എ പുറത്താക്കണം

മയക്കുമരുന്ന്‌കേസില്‍ ബാം?ഗൂരില്‍ ഇ.ഡി അറസ്റ്റ് ചെയ്ത ബിനീഷ് കൊടിയേരിയെ കേരള ക്രിക്കറ്റ് അസോസിയേഷനില്‍ നിന്നും പുറത്താക്കണമെന്ന് കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ബിനീഷിനെ പുറത്താക്കാത്തതിന് കാരണം സാമ്പത്തിക അഴിമതിയില്‍ കെ.സി.എയിലെ ചിലര്‍ക്കും പങ്കുള്ളതു കൊണ്ടാണ്. സര്‍ക്കാരിന്റെ സംവിധാനങ്ങള്‍ ഉപയോഗിച്ച് കെ.സി.എ പിടിച്ചെടുക്കാന്‍ ബിനീഷിന്റെ നേതൃത്വത്തില്‍ വലിയ നീക്കങ്ങള്‍ നടന്നു. യു.ഡി.എഫിന്റെ കാലത്തും വലിയ ഇടപാടുകള്‍ നടന്നെങ്കിലും അഴിമതികള്‍ അന്വേഷിച്ചില്ല. ടി.സി മാത്യവിന്റെ നേതൃത്വത്തില്‍ ഇടക്കൊച്ചി സ്റ്റേഡിയത്തില്‍ നടന്ന അഴിമതി ഇടതുപക്ഷവും ഐക്യജനാധിപത്യമുന്നണിയും ചേര്‍ന്ന് അട്ടിമറിച്ചു. കണ്ണൂര്‍ ക്രിക്കറ്റ് അസോസിയേഷനിലും ബിനീഷിന്റെ ബിനാമിയുടെ നേതൃത്വത്തില്‍ അഴിമതി നടന്നു. വലിയ സാമ്പത്തിക ഇടപാടുകളും ക്രമക്കേടുകളുമാണ് കേരള ക്രിക്കറ്റ് അസോസിയേഷനില്‍ നടക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

ചലച്ചിത്രമേഖലയിലെ ബന്ധം അന്വേഷിക്കണം

ചലച്ചിത്രമേഖലയില്‍ ബിനീഷ് പണം മുടക്കിയിട്ടുണ്ട്. മയക്കുമരുന്ന് വില്‍പ്പനയില്‍ നിന്നും കിട്ടിയ പണം സിനിമാ മേഖലയില്‍ എത്തിയിട്ടുണ്ട്. ചില പുതിയ ചലച്ചിത്ര നിര്‍മ്മാതാക്കള്‍ക്ക് ഇതുമായി ബന്ധമുണ്ട്. കോടിക്കണക്കിന് രൂപയുടെ അനധികൃതമായ ഇടപാടുകള്‍ സിനിമാ മേഖലയിലും നടന്നിട്ടുണ്ട്. ഇതിനെ കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button