Latest NewsNewsIndia

ഞങ്ങള്‍ക്ക് ജനങ്ങളുടെ പിന്തുണ ലഭിച്ചു, എന്നാല്‍ പണം, മസില്‍, വഞ്ചന എന്നിവയിലൂടെ എന്‍ഡിഎ വിജയിച്ചു ; തോല്‍വിക്ക് ശേഷം പുത്തന്‍ ആരോപണവുമായി തേജശ്വി യാദവ്

ബിഹാര്‍ : ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പണം, മസില്‍, വഞ്ചന എന്നിവയിലൂടെയാണ് എന്‍ഡിഎ ലിജയിച്ചതെന്ന് ആര്‍ജെഡി നേതാവ് തേജശ്വി യാദവ്. എന്‍ഡിഎക്കെതിരായ മഹാസഖ്യത്തിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്നു തേജശ്വി. തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ആര്‍ജെഡി വന്നെങ്കിലും കോണ്‍ഗ്രസിന്റെ വന്‍ പരാജയം സഖ്യത്തിന് കനത്ത തിരിച്ചടിയാണ് നല്‍കിയത്.

പത്രസമ്മേളനത്തില്‍ സംസാരിച്ച അദ്ദേഹം ജെഡിയു സീറ്റുകളുടെ കാര്യത്തില്‍ മൂന്നാം സ്ഥാനത്തേക്ക് തരംതാഴ്ത്തപ്പെട്ടുവെന്ന് പറഞ്ഞ് മുഖ്യമന്ത്രി നിതീഷ് കുമാറിനെ പരിഹസിച്ചു. കൂടാതെ തന്റെ മനഃസാക്ഷിയെ നോക്കി കസേരയോടുള്ള അടുപ്പം ഉപേക്ഷിക്കുമോ എന്ന് ആശ്ചര്യപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തേജശ്വിയുടെ പേര് വന്നതിനെത്തുടര്‍ന്ന് 2017 ല്‍ എന്‍ഡിഎയിലേക്ക് മടങ്ങുന്നതിന് മുമ്പ് നിതീഷ് കുമാര്‍ രാജിവച്ചതിനെക്കുറിച്ചും മഹാസഖ്യവുമായുള്ള ബന്ധം ഒഴിവാക്കിയതിനെക്കുറിച്ചും അദ്ദേഹം വ്യക്തമായി പരാമര്‍ശിച്ചിരുന്നു. അന്ന് തന്റെ മനഃസാക്ഷിയെ നോക്കി താന്‍ സ്ഥാനമൊഴിയുകയാണെന്ന് കുമാര്‍ പറഞ്ഞിരുന്നു. ഇതിനെ കൂടി പരിഹസിച്ചാണ് തേജശ്വി നിതീഷ് കുമാറിനെതിരെ പരാമര്‍ശം ഉയര്‍ത്തിയത്.

മഹാസഖ്യത്തേക്കാള്‍ എന്‍ഡിഎയ്ക്ക് ലഭിച്ചത് 12,270 വോട്ടുകള്‍ മാത്രമാണ്. തങ്ങളെക്കാള്‍ 15 സീറ്റുകളില്‍ അവരുടെ വിജയത്തിലേക്ക് ഇത് എങ്ങനെ മാറുമെന്ന് അദ്ദേഹം ചോദിച്ചു. വോട്ടെണ്ണല്‍ ന്യായമായിരുന്നെങ്കില്‍ 130 ലധികം സീറ്റുകളുമായി തങ്ങള്‍ മടങ്ങിയെത്തുമെന്ന് തങ്ങള്‍ വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button