Latest NewsNewsInternational

‘വാക്സിന്‍ വാങ്ങാന്‍ പോലും പണമില്ല’; പാര്‍ക്ക് പണയം വെക്കാനൊരുങ്ങി പാക് സര്‍ക്കാര്‍

രാജ്യത്തെ പ്രധാന കെട്ടിടങ്ങളും സ്ഥാപനങ്ങളും റോഡുകളും പണയംവെച്ച്‌ ദേശീയ അന്തര്‍ദേശീയ ബോണ്ടുകളിലൂടെ വായ്പ എടുക്കുന്നത് പാകിസ്ഥാനില്‍ ആദ്യ സംഭവമല്ല.

ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ പണം കണ്ടെത്താന്‍ മാര്‍ഗം തേടി പാകിസ്ഥാന്‍ ഗവണ്‍മെന്റ്. ഇസ്ലാമാബാദിലെ ഏറ്റവും വലിയ പാര്‍ക്ക് 50,000 കോടി രൂപയ്ക്ക് പണയം വയ്ക്കാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ സ്ഥാപകന്‍ മുഹമ്മദ് അലി ജിന്നയുടെ ഇളയ സഹോദരി മദര്‍-ഇ മില്ലത്ത് ഫാത്തിമ ജിന്നയുടെ പേരിലുള്ള പാര്‍ക്ക് (എഫ്-9) ഏകദേശം 759 ഏക്കര്‍ പ്രദേശത്താണ് വ്യാപിച്ചുകിടക്കുന്നത്. ചൊവ്വാഴ്ച വീഡിയോ കോണ്‍ഫറന്‍സ് വഴി നടക്കുന്ന ഫെഡറല്‍ ക്യാബിനറ്റ് യോഗത്തില്‍ ഇതു സംബന്ധിച്ച നിര്‍ദേശം പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ മുന്നോട്ടുവെക്കുവെന്ന് പാകിസ്ഥാനിലെ ഡാണ്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. –

എന്നാൽ അജണ്ടയില്‍ ആറാമതായാണ് പാര്‍ക്ക് പണയം വെച്ച്‌ പണം കണ്ടെത്താനുള്ള ധനമന്ത്രാലയത്തിന്റെ നിര്‍ദേശം ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാകിസ്ഥാനിലെ ഏറ്റവും പച്ചപ്പുള്ള പ്രദേശമാണ് ഈ പാര്‍ക്ക്. പണയം വെക്കുന്നതിന് നേരത്തെ ക്യാപിറ്റല്‍ ഡെവലപ്മെന്റ് അതോറിറ്റി നേരത്തെ തന്നെ നിരാക്ഷേപ പത്രം (എന്‍ഒസി) നല്‍കിയതായാണ് റിപ്പോര്‍ട്ട്. രാജ്യത്തെ പ്രധാന കെട്ടിടങ്ങളും സ്ഥാപനങ്ങളും റോഡുകളും പണയംവെച്ച്‌ ദേശീയ അന്തര്‍ദേശീയ ബോണ്ടുകളിലൂടെ വായ്പ എടുക്കുന്നത് പാകിസ്ഥാനില്‍ ആദ്യ സംഭവമല്ല.

Read Also: 13കാരിയെ ഗര്‍ഭച്ഛിദ്രത്തിന് അനുവദിക്കാതെ ഹൈക്കോടതി

സൗദി അറേബ്യയുമായും യുണൈറ്റഡ് അറബ് എമിറേറ്റുമായുമുള്ള (യുഎഇ) പാകിസ്ഥാന്റെ ബന്ധം വഷളായുകൊണ്ടിരിക്കുന്ന സമയത്താണ് ഇത് സംഭവിക്കുന്നത്. പാകിസ്ഥാന്റെ പ്രധാന വായ്പാ സ്രോതസ്സുകളായിരുന്നു ഇരു രാജ്യങ്ങളും. നേരത്തെ എടുത്ത മൂന്ന് ബില്യണ്‍ ഡോളറിന്റെ വായ്പ തിരികെ അടയ്ക്കണമെന്ന് സൗദി അറേബ്യ 2020 ആഗസ്റ്റില്‍ പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. അടുത്തിടെ പാകിസ്ഥാനി തൊഴിലാളികള്‍ക്ക് തൊഴില്‍ വിസ അനുവദിക്കുന്നത് യുഎഇ നിരോധിച്ചിരുന്നു.

അതേസമയം കോവിഡ് വാക്‌സിന്‍ ഇറക്കുമതി ചെയ്യാന്‍ പോലും പണമില്ലാതെ പാകിസ്ഥാന്‍ നട്ടംതിരിയുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മറ്റ് രാജ്യങ്ങളെല്ലാം തന്നെ സുഹൃദ് രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ വാക്‌സിന്‍ സ്വീകരിക്കാന്‍ തയ്യാറായി കഴിഞ്ഞിട്ടും പാകിസ്ഥാന്‍ സര്‍ക്കാര്‍ എന്ത് ചെയ്യണമെന്ന് അറിയാതെ ആശങ്കയിലാണ്. സ്വന്തമായി വാക്‌സിന്‍ വികസിപ്പിക്കാന്‍ കഴിയുന്ന കമ്ബനികളുടെ അഭാവവും പാകിസ്ഥാന് തിരിച്ചടിയായി.

രാജ്യത്ത് അടിയന്തിരമായി ആവശ്യമുള്ളവര്‍ക്ക് പോലും വാക്‌സിന്‍ നല്‍കാന്‍ കഴിയാത്ത രീതിയില്‍ പാകിസ്ഥാനില്‍ സാമ്ബത്തിക പ്രതിസന്ധി രൂക്ഷമാണ്. അയല്‍ രാജ്യമായ ബംഗ്ലാദേശ് ഉള്‍പ്പെടെ ഇന്ത്യയില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും വാക്‌സിന്‍ ഇറക്കുമതി ചെയ്യാന്‍ സന്നദ്ധരായി. ആസ്ട്രാസെനെകയുടെയും ചൈനയുടെ സിനോഫാമിന്റെയും വാക്‌സിനുകള്‍ക്ക് രാജ്യത്ത് അടയന്തിര ഉപയോഗത്തിന് അനുമതി നല്‍കിയത് ഒഴിച്ചാല്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ മറ്റൊന്നും ചെയ്തിട്ടില്ല. ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിന്റെ പേരില്‍ അന്താരാഷ്ട്ര തലത്തില്‍ പാകിസ്ഥാന്‍ ഒറ്റപ്പെട്ടു നില്‍ക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button