Latest NewsNewsIndia

മറ്റ് സംസ്ഥാനങ്ങളിൽ പി.എസ്.സി അംഗങ്ങളായി 9 പേർ, കേരളത്തിൽ മാത്രം 21 പേർ; മുഴുവൻ ബന്ധുക്കളും പാർട്ടിക്കാരും?

പി.എസ്.സിയുടെ എട്ട് ഒഴിവുകളിലേക്ക് നിയമനം നടത്താൻ ശുപാർശ നൽകി മന്ത്രിസഭ. പി.എസ്.സിയിലെ അംഗങ്ങളുടെ ഒഴിവിലേക്കാണ് 8 പേരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ഗവർണറുടെ പരിഗണനയ്ക്കായി ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായത്. ഇന്ത്യയിലെ മറ്റെല്ലാ സ്റ്റേറ്റുകളിലും മാക്സിമം 9 അംഗങ്ങളാണ് പി.എസ്.സിയിലുള്ളതെന്നിരിക്കെ കേരളത്തിൽ മാത്രം അത് 21 ആയി നീളുകയാണ്. ഇതിനെതിരെ വിമർശനം ഉയർന്നു കഴിഞ്ഞു.

Also Read:എല്ലാ ക്രൈസ്തവ സഭകള്‍ക്കും ലൗ ജിഹാദില്‍ ആശങ്കയുണ്ടെന്ന് കെ.സുരേന്ദ്രന്‍

ബോണി കുര്യാക്കോസ്, ഡോ. എസ് ശ്രീകുമാർ, എസ് വിജയകുമാരൻ നായർ, എസ് എ സെയ്ഫ്, വി ടി കെ അബ്ദുൾ സമദ്, ഡോ. സി കെ ഷാജിബ്, ഡോ. സ്റ്റാനി തോമസ്, ഡോ. മിനി സക്കറിയാസ് എന്നിവരാണ് ലിസ്റ്റിലുള്ളത്. സി പി എം, സി പി ഐ, കേരള കോൺഗ്രസ്(ബി), ഐ എൻ എൽ, എൽ ജെ ഡി, ജനാധിപത്യ കേരള കോൺഗ്രസ്, കേരള കോൺഗ്രസ്(എം) എന്നീ കക്ഷികൾക്കാണ് ഒഴിവുകൾ വിഭജിച്ച് നൽകിയത്,

അതേസമയം, പി.എസ്.സി പിൻവാതിൽ നിയമനവുമായി ബന്ധപ്പെട്ട വിവാദം പുകയുകയാണ്. നിയമനം ആവശ്യപ്പെട്ടുള്ള പി.എസ്.സി ഉദ്യോഗാര്‍ത്ഥികളുടെ സമരം കൂടുതല്‍ ശക്തമാകുന്നു. സെക്രട്ടറിയേറ്റിന് മുന്നില്‍ മുട്ടിലിഴഞ്ഞുകൊണ്ടുള്ള സമരമുറയാണ് പ്രതിഷേധക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button