Latest NewsNewsIndia

ചെങ്കോട്ടയിലെ സംഘർഷത്തിന് ദിവസങ്ങൾക്ക് മുൻപ് ചർച്ച നടന്നു, ദിഷയും നികിതയും ലീഡർമാർ; ഞെട്ടിക്കുന്ന വിവരങ്ങൾ

ദിഷയും നികിതയും പങ്കെടുത്ത സൂം മീറ്റിലെ ചർച്ചാവിഷയമായി ടൂൾക്കിറ്റ്?

ടൂൾക്കിറ്റ് നിർമ്മാണത്തിന്റെ മാസ്റ്റർ മൈന്റായ പീറ്റർ ഫെഡ്രിക്കിന് ഖാലിസ്താൻ ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് ഡൽഹി പൊലീസ് സ്‌പെഷ്യൽ സെൽ. നിലവിൽ ടൂൾക്കിറ്റ് കേസിലും റിപ്പബ്ലിക് ദിനത്തിൽ നടന്ന സംഘർഷത്തിലും പീറ്ററിനുളള ബന്ധം എന്താണെന്ന് അന്വേഷിച്ച് വരികയാണ് പൊലീസ്. അതേസമയം, ഗ്രേറ്റ തുൻബെർഗിൻ്റെ ടൂൾക്കിറ്റ് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട പരിസ്ഥിതി പ്രവർത്തക ദിഷ രവിക്കെതിരെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ഡൽഹി പൊലീസ്.

Also Read:24 ന്യൂസ് ജീവിതം അവസാനിപ്പിച്ച് ടിഎം ഹര്‍ഷന്‍; ഇനി സിപിഎമ്മിലേക്ക്, സ്ഥാനാർത്ഥിയാകും?

ടൂൾക്കിറ്റ് തയ്യാറാക്കിയതുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസികളുടെ റഡാറിലുള്ളത് 60 പേരാണെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ദിഷയും ശാന്തനുവും നികിതയും ചേർന്നാണ് ടൂൾകിറ്റ് ഉണ്ടാക്കിയതെന്നും അത് ടെലഗ്രാം ആപ്പ് വഴി ഗ്രേറ്റയ്ക്ക് അയച്ചു കൊടുക്കുകയായിരുന്നുവെന്നും ഡൽഹി പൊലീസ് പറയുന്നു. കർഷക സമരത്തെ സഹായിക്കാനും സ്വാധീനിക്കാനും ഉതകുന്നതായിരുന്നു ടൂൾക്കിറ്റ്. ‘‘പോയിറ്റിക് ജസ്റ്റിസ് ഫൗണ്ടേഷൻ എന്ന ഖാലിസ്ഥാൻ അനുകൂല സംഘടനയ്ക്ക് വേണ്ടി പുനീത് എന്ന സ്ത്രീ കാനഡയിൽ നിന്ന് നികിതയെ ബന്ധപ്പെട്ടതാണ് എല്ലാത്തിൻ്റേയും തുടക്കം. സംഘടനയുടെ സ്ഥാപകൻ മോ ദാലിവാളുമായി സൂം മീറ്റിംഗ് സംഘടിപ്പിച്ചു. നികിതയും ദിഷയും അടക്കം 60 പേർ സൂം യോഗത്തിൽ പങ്കെടുത്തു. ആ യോഗത്തിൽ ടൂൾക്കിറ്റ് സംബന്ധിച്ച ചർച്ച നടന്നു.” ഒരു മുതിർന്ന സൈബർസെൽ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

സമൂഹമാധ്യമങ്ങൾ വഴി ഇന്ത്യയെ അപകീർത്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടിയുള്ള ഈ നടപടിയിൽ 60 പേർ പങ്കെടുത്തുവെന്നത് ഞെട്ടിക്കുന്ന കാര്യം തന്നെയെന്ന വിലയിരുത്തലിലാണ് പൊലീസ്. വീഡിയോ കോൺഫറൻസിൻ്റെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് ‘സൂം’ അധികൃതർക്ക് പൊലീസ് കത്തയച്ചിട്ടുണ്ട്. ഇതിൻ്റെ റിപ്പോർട്ട് വന്നശേഷമാകും ബാക്കി നടപടികളെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button