KeralaLatest NewsNews

യുവതിയെ തട്ടിക്കൊണ്ടുപോയ കേസ്, സ്വര്‍ണം എവിടെയാണ് ഉപേക്ഷിച്ചതെന്ന് പറയാതെ ബിന്ദു, സംഭവത്തില്‍ ദുരൂഹത

ആലപ്പുഴ: മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ പ്രധാനി പൊലീസ് പിടിയിലായി. മലപ്പുറം പൊന്നാനി സ്വദേശി ഫഹദാണ് പിടിയിലായത്. ഇന്നലെ രാത്രി മലബാര്‍ മേഖലയിലെ ഒരു രഹസ്യ കേന്ദ്രത്തില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കൊടുവള്ളി കേന്ദ്രീകരിച്ച് സ്വര്‍ണകള്ളക്കടത്ത്  നടത്തുന്ന സംഘമാണ് യുവതിയെ തട്ടിക്കൊണ്ടുപോയതെന്ന് ഇതോടെ വ്യക്തമായി. തട്ടിക്കൊണ്ടുപോകലിന് ഇരയായ മാന്നാര്‍ കൊരട്ടികാട് സ്വദേശിനി ബിന്ദുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മൊബൈല്‍ ഫോണ്‍ കോളുകളും മറ്റും നിരീക്ഷിച്ചാണ് ഫഹദിനെ പൊലീസ് പിടികൂടിയത്.

Read Also : എല്‍ഡിഎഫിനെ വിമര്‍ശിക്കുന്ന രാഹുല്‍ ഗാന്ധി എന്തുകൊണ്ട് ബിജെപിയ വിമര്‍ശിക്കുന്നില്ല, ബിജെപിയെ പേടിയാണോ ?

അതേസമയം യുവതിയെ തട്ടിക്കൊണ്ടുപോയ സംഘാംഗങ്ങളെന്ന് അവകാശപ്പെട്ട് ഇന്നലെ പറവൂരില്‍ നിന്ന് പൊലീസിന് മുമ്പാകെ കീഴടങ്ങിയ നാലുപേരെ വ്യാജ പ്രതികളെന്ന് സംശയിച്ച് ഇവരെ വിശദമായി ചോദ്യം ചെയ്യാന്‍ പൊലീസ് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. കേസിലെ പ്രധാനിയായ കൊടുവള്ളി സ്വദേശിയെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് നാലംഗ സംഘത്തിന്റെ നീക്കമെന്ന് പൊലീസ് സംശയിക്കുന്നു. ഫഹദ് പിടിയിലായതോടെ സ്വര്‍ണകള്ളക്കടത്തിനെ സംബന്ധിച്ചും യുവതിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ടും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് കരുതുന്നത്. സ്വര്‍ണക്കടത്ത് സംഘത്തിലെ കാരിയറായിരുന്ന ബിന്ദുവിനെ ഏതാനും ദിവസം മുമ്പാണ് വീടാക്രമിച്ച ശേഷം ഗുണ്ടാ സംഘം കാറില്‍ തട്ടിക്കൊണ്ടുപോയത്.

ദുബായില്‍ നിന്ന് മാലിദ്വീപ് വഴി കേരളത്തിലേക്ക് വന്നപ്പോള്‍ ഒന്നരക്കിലോ സ്വര്‍ണം കൊണ്ടുവന്നതായും പിടിക്കപ്പെടുമെന്നായപ്പോള്‍ ഇത് വഴിയില്‍ ഉപേക്ഷിച്ചെന്നുമാണ്
യുവതി അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ പൊലീസ് ഇത് മുഖവിലയ്‌ക്കെടുത്തിട്ടില്ല. ഉപേക്ഷിച്ച സ്വര്‍ണം കണ്ടെടുക്കാന്‍ കഴിയാത്തതും എവിടെ ഉപേക്ഷിച്ചു എന്നത് സംബന്ധിച്ച് ബിന്ദു യാതൊന്നും വെളിപ്പെടുത്താത്തതും ദുരൂഹമായി നില്‍ക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button