KeralaLatest NewsNews

സി.പി.എം-ആര്‍.എസ്.എസ് ചര്‍ച്ച പുറത്തുവന്നതോടെ പ്രതികരണവുമായി വി.ടി ബല്‍റാം എം.എല്‍.എ

തിരുവനന്തപുരം: സി.പി.എം – ആര്‍.എസ്.എസ് ചര്‍ച്ച നടന്നെന്ന് സ്ഥിരീകരിച്ച് സി.പി.എം നേതാവ് പി ജയരാജന്‍ രംഗത്തെത്തിയതിനു പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് വി.ടി.ബല്‍റാം എം.എല്‍.എ . ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ബല്‍റാം പ്രതികരണം അറിയിച്ചത്.

Read Also : ജയിപ്പിച്ചില്ലെങ്കിൽ ബിജെപിയിൽ ചേരുമെന്ന കോൺഗ്രസ്‌ നേതാക്കളുടെ ഭീഷണി ന്യൂനപക്ഷങ്ങളോടുള്ള വെല്ലുവിളി; തോമസ് ഐസക്‌

ആര്‍.എസ്.എസ് നേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്തി എന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജന്‍ തന്നെ തുറന്ന് സമ്മതിക്കുന്ന സാഹചര്യത്തില്‍ ഇതിനെക്കുറിച്ച് ബഹു. മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാനും പ്രതികരണം തേടാനും കേരളത്തിലെ ഏതെങ്കിലും മാധ്യമ പ്രവര്‍ത്തകര്‍ ഇനിയെങ്കിലും ധൈര്യം കാണിക്കേണ്ടതുണ്ടെന്ന് വി.ടി ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

പരസ്പരമുള്ള രാഷ്ട്രീയ കൊലപാതകങ്ങള്‍ മാത്രമാണ് ഈ സിപിഎം-ആര്‍എസ്എസ് ചര്‍ച്ചകളുടെ വിഷയമെങ്കില്‍ അത് ഇത്രനാളും രഹസ്യമാക്കി വെയ്‌ക്കേണ്ട കാര്യമെന്താണെന്നും വി.ടി ബല്‍റാം ചോദിക്കുന്നു.

ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ..

ഏതായാലും പിണറായി വിജയന്‍ നേരിട്ട് പങ്കെടുത്ത് ആര്‍.എസ്.എസ് നേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്തി എന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജന്‍ തന്നെ തുറന്ന് സമ്മതിക്കുന്ന സാഹചര്യത്തില്‍ ഇതിനേക്കുറിച്ച് ബഹു. മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാനും പ്രതികരണം തേടാനും കേരളത്തിലെ ഏതെങ്കിലും മാധ്യമ പ്രവര്‍ത്തകര്‍ ഇനിയെങ്കിലും ധൈര്യം കാണിക്കേണ്ടതുണ്ട്.

പിന്നീടും നിരവധി ഉഭയകക്ഷി ചര്‍ച്ചകള്‍ സി.പി.എം-ആര്‍.എസ്.എസ് നേതാക്കള്‍ നടത്തിവരുന്നുണ്ട് എന്നും പി ജയരാജന്‍ സാക്ഷ്യപ്പെടുത്തുന്നു. പരസ്പരമുള്ള രാഷ്ട്രീയ കൊലപാതകങ്ങള്‍ മാത്രമാണ് ഈ സി.പി.എം-ആര്‍.എസ്.എസ് ചര്‍ച്ചകളുടെ വിഷയമെങ്കില്‍ അതിത്ര നാളും രഹസ്യമാക്കി വയ്ക്കേണ്ട കാര്യമെന്താണ്? രണ്ടു കൂട്ടര്‍ രഹസ്യ ചര്‍ച്ചകള്‍ നടത്തിയാല്‍ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയുമെങ്കില്‍ ആ കൊലപാതകങ്ങള്‍ ചെയ്യുന്നതും ഇവരുടെയൊക്കെ നിയന്ത്രണത്തിലുള്ള ആളുകളായിരിക്കണമല്ലോ? കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പുറകിലെ കാണാച്ചരടുകള്‍ ഏതെല്ലാം നേതാക്കളുടെ കൈകളിലാണിരിക്കുന്നത് എന്ന് സമഗ്രമായ ഒരന്വേഷണത്തിലൂടെ പുറത്തു വരേണ്ടതുണ്ട്.

ഇനി അതല്ല, കൊലപാതകങ്ങള്‍ക്കപ്പുറത്തുള്ള മറ്റേതെങ്കിലും കൂട്ടുകെട്ടുകളും ധാരണകളുമാണോ സി.പി.എം – ആര്‍.എസ്.എസ്
ഉഭയകക്ഷി ചര്‍ച്ചകളുടെ അജണ്ട ? ഇതിനുത്തരം കേരളത്തിന് തീര്‍ച്ചയായും ലഭിക്കേണ്ടതുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button