Latest NewsKeralaNewsCrime

ചാടാൻ മടിച്ച കാമുകിയെ കൊക്കയിലേക്ക് തള്ളിയിട്ട് അലക്സ്, ശേഷം ആത്മഹത്യ; നാടുകാണിയിലെ മരണത്തില്‍ ദുരൂഹത

കൊന്നു കളയുമെന്ന് ഭീഷണിയുണ്ടായിരുന്നുവെന്ന് അലക്‌സിന്റെ സഹോദരി

കുളമാവ്: നാടുകാണി പവിലിയന് സമീപമുള്ള പാറക്കെട്ടില്‍ യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. യുവാവിനെ കൊലപ്പെടുത്തിയതാണെന്നും അതിൻ്റെ തെളിവാണ് ശരീരത്തുള്ള മുറിപ്പാടുകളെന്നും മരണപ്പെട്ട അലക്സിൻ്റെ സഹോദരി പൊലീസിനോട് വെളിപ്പെടുത്തിയതോടെ സംഭവത്തിൽ അടിമുടി ദുരൂഹത.

വെള്ളിയാഴ്ച ഉച്ചക്കാണ് നാടുകാണി പവിലിയന് താഴെ പാറക്കെട്ടിലെ മരത്തില്‍ മേലുകാവ് ഇല്ലിക്കല്‍ (മുരിക്കുങ്കല്‍) അലക്സിനെ(23) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പാറക്കെട്ടിൽ നിന്ന് വീണ് പരിക്കേറ്റ നിലയിലായിരുന്നു കൂടെയുണ്ടായിരുന്ന പെൺകുട്ടി. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:

Also Read:അന്ന് പിണറായിയെ കണ്ടപ്പോൾ കൂടെ മേഴ്സിക്കുട്ടിയമ്മയും ഉണ്ടായിരുന്നു; സര്‍ക്കാരിന് കുരുക്കായി ഇഎംസിസിയുടെ വാദം

ഇരുവരെയും വ്യാഴാഴ്ച വൈകീട്ട് മുതല്‍ കാണാതായിരുന്നു. വീട്ടുകാർ പ്രണയത്തെ എതിർത്തതോടെ, ഒരുമിച്ച് മരിക്കാമെന്ന് അലക്സ് പെൺകുട്ടിയോട് പറഞ്ഞു. പെണ്‍കുട്ടി ഇത് വിസമ്മതിച്ചതോടെ തര്‍ക്കമായി. ഇതിനിടെ, യുവാവ് പെൺകുട്ടിയെ തള്ളി താഴെയിടുകയായിരുന്നു. പാറക്കെട്ടിന് താഴെ എത്തിയ അലക്സ് പെണ്‍കുട്ടി അനക്കമറ്റ് കിടക്കുന്നതാണ് കണ്ടത്. മരിച്ചെന്ന് കരുതി സമീപത്തെ മരത്തില്‍ യുവാവ് തൂങ്ങിമരിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ പെണ്‍കുട്ടി പിറ്റേ ദിവസം പൊലീസ് കണ്ടെത്തുന്നതുവരെ അവിടെ കിടക്കുകയായിരുന്നു. തര്‍ക്കത്തിനിടെ തള്ളി താഴെയിട്ടപ്പോൾ പെൺകുട്ടി അബോധാവസ്ഥയിലാവുകയായിരുന്നു. പൊലീസ് എത്തിയാണ് പെൺകുട്ടിയെ കണ്ടെത്തിയത്.

അ്‌ലക്‌സിന്റേത് ആത്മഹത്യയല്ല, കൊലപാതകമാണെന്നാണ് സഹോദരി ആരോപിക്കുന്നത്. പെണ്‍കുട്ടിയുടെ പിതാവ് റിട്ട. പൊലീസ് സബ് ഇന്‍സ്പെക്ടറാണെന്നും ഇയാള്‍ അലക്സിനെ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. അതേസമയം, സംസാരിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയതിനുശേഷം അലക്സ്, പെണ്‍കുട്ടിയെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് പെൺകുട്ടിയുടെ വീട്ടുകാർ ആരോപിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button