KeralaLatest NewsNews

‘ലൗ ജിഹാദ് പച്ചയായ യാഥാര്‍ത്ഥ്യം, പെണ്‍കുട്ടിയുടെ അമ്മ കാല് പിടിച്ച് കരയുന്ന രംഗങ്ങള്‍ ആരും മറക്കില്ല

ജോസ്.കെ.മാണിയെ പിന്തുണച്ച് കെ.സി.ബി.സി

കൊച്ചി: ലൗ ജിഹാദ് വിഷയം സംബന്ധിച്ച് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയും കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാനുമായ ജോസ്.കെ.മാണി നടത്തിയ പരാമര്‍ശത്തെ പിന്തുണച്ച് കെ.സി.ബി.സി. ലൗ ജിഹാദ് പച്ചയായ യാഥാര്‍ത്ഥ്യമാണെന്നും വിഷയത്തില്‍ ജോസ്.കെ.മാണി നടത്തിയ ക്രിയാത്മകമായ പ്രതികരണത്തില്‍ ഏറെ സന്തോഷമുണ്ടെന്നും കെ.സി.ബി.സി വക്താവായ ഫാദര്‍ ജേക്കബ് പാലക്കാപ്പിള്ളി പ്രതികരിച്ചു.

Read Also : ആര്‍.എസ്.എസുമായി ചര്‍ച്ച നടത്തിയത് എന്തിനെന്ന് കുടുംബയോഗങ്ങളില്‍ വിശദീകരിച്ച് സി.പി.എം

ഈ വിഷയത്തില്‍ സി.പി.എമ്മും മറ്റ് മുഖ്യധാരാ പാര്‍ട്ടികളും നിലപാട് വ്യക്തമാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു. ലൗ ജിഹാദ് ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത് രാഷ്ട്രീയ അജണ്ടയുടെ ഭാഗമായിട്ടാകാം എന്നും ലൗ ജിഹാദിന്റെ കാര്യത്തില്‍ സഭയ്ക്കും പൊതുസമൂഹത്തിനും ആശങ്കയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആ ആശങ്ക മാറ്റേണ്ടത് സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളുമാണെന്നും ഫാദര്‍ ജേക്കബ് പാലക്കാപ്പിള്ളി വ്യക്തമാക്കി.

‘ലൗ ജിഹാദ് ഇല്ലെന്നത് മുസ്ലീംലീഗിന്റെ മാത്രം അഭിപ്രായമാണ്. ലൗ ജിഹാദ് എന്നത് പച്ചയായ യാഥാര്‍ഥ്യമാണ്. പെണ്‍കുട്ടിയുടെ അമ്മ കാല് പിടിച്ച് കരയുന്ന രംഗങ്ങള്‍ ആരുടെയും മനസില്‍ നിന്ന് പോയിട്ടില്ല. വിവിധ മതവിഭാഗങ്ങള്‍ തമ്മിലുള്ള വിവാഹങ്ങള്‍ക്ക് സഭ എതിരല്ല. ഇത് ദുരുപയോഗം ചെയ്ത് മതചിന്തകള്‍ അടിച്ചേല്‍പ്പിക്കുന്നതിനെയാണ് സഭ എതിര്‍ക്കുന്നത്’- കെ.സി.ബി.സി വക്താവ് പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button