NattuvarthaLatest NewsKeralaNews

ചുവപ്പണിഞ്ഞ നരഭോജികളെ പിടിച്ചുകെട്ടി ഭരിക്കാമെന്ന് ഉറപ്പുനല്‍കൂ സര്‍ക്കാറേ ; എസ് എസ് എഫ് ന്റെ പ്രധിഷേധം ശക്തം

ഇരിട്ടി: കടവത്തൂര്‍ പുല്ലൂക്കരയിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ പിടിക്കാത്തതിനെതിരെ കടുത്ത പ്രതിഷേധവുമായി എസ്.എസ്.എഫ് പ്രവര്‍ത്തകര്‍. എസ്.എസ്.എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തില്‍ മിക്ക സ്ഥലങ്ങളിലും സി.പി.എമ്മിനെതിരെ രൂക്ഷമായ മുദ്രാവാക്യം വിളികളാണ് ഉയര്‍ന്നത്.

‘രക്തമേറെ കുടിച്ചിട്ടും നിങ്ങടെ ദാഹം തീരുന്നില്ലേല്‍

മനുഷ്യരക്തം കട്ടപിടിച്ച്‌ നരച്ചു മങ്ങിയ ചെങ്കൊടികള്‍

അഴിച്ചുവെക്കൂ സഖാക്കളെ..

വികസനമൊന്നും വന്നില്ലേല്ലും, കിറ്റുകളൊന്നും തന്നില്ലേലും

നിര്‍ഭയമായി ജീവിക്കാന്‍ ഉറപ്പ് വേണം നാട്ടാര്‍ക്ക്’

ചുവപ്പണിഞ്ഞ നരഭോജികളെ പിടിച്ചുകെട്ടി ഭരിക്കാമെന്ന്

ഉറപ്പുനല്‍കൂ സര്‍ക്കാറേ…

Also Read:മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണക്ക് പരാതി നല്‍കി കെ സുരേന്ദ്രൻ

എന്നാണ് കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയില്‍ നടന്ന പ്രകടനത്തില്‍ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചത്. സി.പി.എമ്മിനെ പേരെടുത്ത് പറഞ്ഞാണ് പ്രകടനങ്ങളില്‍ പ്രതിഷേധമുയര്‍ന്നത്’പകയടങ്ങാത്ത കൊലപാതക രാഷട്രീയത്തിനെതിരേ’ എന്ന തലക്കെട്ടില്‍ എസ്.എസ്.എസ്.എഫിന്‍റെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി 120 കേന്ദ്രങ്ങളിലാണ് പ്രതിഷേധപ്രകടനം സംഘടിപ്പിച്ചത്. മന്‍സൂറിന്റെ ഘാതകരെ സി.പി.എം സംരക്ഷിക്കരുതെന്ന് എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. രാഷ്ടീയ തിമിരം ബാധിച്ച ഒരു കൂട്ടം പ്രവര്‍ത്തകരില്‍ നിന്ന് സംഭവിച്ച അവിവേകത്തെ സി.പി.എം തള്ളി പറഞ്ഞിട്ടുണ്ടെങ്കിലും അവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ സിപിഎം തയ്യാറായാല്‍ മാത്രമാണ് പ്രതികളെ തള്ളി പറഞ്ഞ നടപടി ആത്മാര്‍ത്ഥമാണെന്ന് പറയാന്‍ സാധിക്കൂവെന്ന് സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

കൊലപാതകം നടന്നയുടനെ ഉയരുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ മുഖം രക്ഷിക്കാന്‍ കൊലപാതകത്തെയും കൊലപാതകികളെയും തള്ളികളയുകയും പ്രതിഷേധം തണുക്കുമ്ബോള്‍ പ്രതികള്‍ക്ക് നിയമ സഹായമടക്കമുള്ളവ ഉറപ്പു വരുത്തുകയും ചെയ്യുന്ന രീതിയും അവസാനിപ്പിക്കണം. കുറ്റവാളികളെ ഒറ്റപ്പെടുത്തുന്ന രീതി രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിച്ചെങ്കിലേ, കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അറുതി വരുത്താന്‍ കഴിയുകയുള്ളൂവെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

മന്‍സൂറടക്കം മൂന്ന് എസ്.എസ്.എഫ് പ്രവര്‍ത്തകരാണ് കഴിഞ്ഞ മൂന്നു വര്‍ഷത്തിനിെട രാഷ്ട്രീയ സംഘര്‍ഷത്തില്‍ കൊലക്കത്തിക്ക് ഇരയായത്. 2018ല്‍ കൊല്ലപ്പെട്ട മട്ടന്നൂരിലെ ഷുഹൈബ്, 2020ല്‍ കൊല്ലപ്പെട്ട കാഞ്ഞങ്ങാട്ടെ ഔഫ് അബ്ദുറഹിമാന്‍ എന്നിവരും എസ്.എസ്.എഫുമായി ബന്ധമുള്ളവരായിരുന്നു.

മന്‍സൂര്‍ എസ്.എസ്.എഫ് പ്രവര്‍ത്തകനും മന്‍സൂറിെന്‍റ പിതാവ് മുസ്തഫ പാറാല്‍ കേരള മുസ്ലിം ജമാഅത്ത് പുല്ലൂക്കര യൂനിറ്റ് ജോ. സെക്രട്ടറിയുമാണ്. മന്‍സൂറിെന്‍റയും ഷുഹൈബിെന്‍റയും കൊലപാതകത്തില്‍ പ്രതിസ്ഥാനത്ത് സി.പി.എമ്മുകാരാണ് എങ്കില്‍ ഔഫ് അബ്ദുറഹിമാെന്‍റ കൊലക്കേസില്‍ പ്രതികള്‍ മുസ്ലിം ലീഗുകാരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button