News

അമ്പിളി ഓമനക്കുട്ടൻ ബിനാമി? കെട്ടിച്ചമച്ച കഥ;പ്രതിക്കുവേണ്ടി കണ്ണീരൊഴുക്കുന്നവരുടെ ഉദ്ദേശ്യമെന്തെന്ന് ജിഷയുടെ ബന്ധുക്കൾ

കേസിന്റെ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനറുടെ ലക്ഷ്യത്തെ കുറിച്ച്‌ അന്വേഷണം വേണമെന്ന് ജിഷയുടെ അടുത്ത ബന്ധുക്കള്‍

പെരുമ്പാവൂര്‍: ജിഷാ കൊലക്കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന പ്രതി അമീറുള്‍ ഇസ്ലാമിനെ മനഃപൂർവ്വം പൊലീസ് പ്രതിയാക്കിയതാണെന്ന് ആരോപിച്ച് രംഗത്തെത്തിയ എഴുത്തുകാരിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ അമ്പിളി ഓമനക്കുട്ടനെതിരെ ജിഷയുടെ അടുത്ത ബന്ധുക്കള്‍. വിയ്യൂര്‍ ജയിലിൽ വധശിക്ഷയും കാത്ത് കഴിയുന്ന പ്രതിയെ സന്ദര്‍ശിച്ച ശേഷമാണ് അമീറുളിന് വേണ്ടി അമ്പിളി ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. പ്രതിയുമായി സംസാരിച്ചപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അമീറുൾ നിരപരാധിയാകാമെന്ന തരത്തിൽ അമ്പിളി പ്രതികരിച്ചത്. കേസില്‍ പുനരന്വേഷണം വേണമെന്നാണ് ഇവർ ആവശ്യപ്പെട്ടത്. ജിഷാ കൊലക്കേസിന്റെ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ കൂടിയാണ് ഇവര്‍.

Also Read:പൊലീസിനെ വെട്ടിച്ച് കടന്ന സനുമോഹന്‍ ഒളിവില്‍ കഴിയുന്നത് കാട്ടില്‍, വ്യക്തമായ തെളിവുകള്‍ ലഭിച്ചു

എന്നാല്‍, ഈ വെളിപ്പെടുത്തല്‍ നടത്തിയവരുടെ ലക്ഷ്യത്തെക്കുറിച്ച്‌ അന്വേഷണം നടത്തണമെന്നാണ് ജിഷയുടെ അടുത്ത ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്. പൊലീസിൻ്റെ അന്വേഷണത്തെ വരെ ചോദ്യം ചെയ്ത അമ്പിളിയുടെ ഉദ്ദേശ്യമെന്തെന്ന് പൊലീസ് അന്വേഷിക്കണമെന്നാണ് ബന്ധുക്കൾ ആവശ്യപ്പെടുന്നത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ എന്തെങ്കിലും പാകപ്പിഴകള്‍ ഉണ്ടെന്ന് ഒരിക്കല്‍ പോലും തോന്നിയിട്ടില്ലെന്നും കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലില്‍ക്കഴിയുന്ന പ്രതിക്കുവേണ്ടി ഇപ്പോൾ കണ്ണീരൊഴുക്കുന്നവരുടെ ഉദ്ദേശ്യം പൊലീസ് തന്നെ വിശദമായ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരണമെന്നുമാണ് ഇവർ പറയുന്നത്. അമിറുള്‍ ഇസ്ലാമിന് അര്‍ഹതപ്പെട്ട ശിക്ഷതന്നെയാണ് ലഭിച്ചിട്ടുള്ളതെന്നും ഈ കേസ്സില്‍ ഇനിയൊരന്വേഷണം ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നുമാണ് ജിഷയുടെ ബന്ധുക്കൾ പറയുന്നത്. പ്രതിക്ക് വേണ്ടി വാദിച്ച ഇവര്‍ ആരുടെയെങ്കിലും ബിനാമിയാണോ എന്ന് അന്വേഷിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

അമ്പിളി ഓമനക്കുട്ടന്‍ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത് ഇങ്ങനെ:

‘ വീയ്യൂര്‍ സെന്‍ട്രല്‍ ജയിലിന്റെ കനത്ത ഇരുമ്ബു മറയ്ക്കപ്പുറം അവന്‍ ഇന്നലെ(07042021) എന്റെ മുന്‍പില്‍ വന്നു നിന്നു. പെരുമ്ബാവൂര്‍ ജിഷല കൊലപാതക കേസിലെ വധശിക്ഷയ്ക്ക വിധിച്ച പ്രതി അമീറുള്‍ ഇസ്ലാം. ഈ കേസിനെ കുറിച്ചു പഠിക്കും തോറും കൂടുതല്‍ കൂടുതല്‍ സങ്കീര്‍ണതകളിലേയ്ക്ക് അതെന്നെ നയിച്ചിരുന്നു. നമ്മുടെ നീതിന്യായ വ്യവസ്ഥയെ കൊഞ്ഞനം കുത്തുന്ന ഒരു വിധിയും പ്രതിയുമാണ് എന്നും ഈ കേസിന്റെ നാള്‍വഴികളില്‍ ഞാന്‍ കണ്ടിട്ടുള്ളത്. അരമണിക്കൂറിലേറെ ഞങ്ങള്‍ സംസാരിച്ചു.

1. പ്രതി നന്നായി മലയാളം സംസാരിക്കുന്ന ഒരാള്‍ ആയിരുന്നിട്ടു കൂടി, അമീറിന് മലയാളം അറിയില്ലെന്നും ഒരു ദ്വിഭാഷിയുടെ സഹായം തേടിയെന്നും പൊലീസ് കള്ളം പറഞ്ഞു.

2. ജിഷ മരിച്ച ദിവസം മൂന്നു മണിക്ക് പ്രതി തന്റെ മാതാവിന്റെ ഓപ്പറേഷന്‍ ആയതിനാല്‍ ആറുമണിയുടെ ട്രെയിനില്‍ ആസാമില്‍ പോകുന്നതിനായി പെരുമ്ബാവൂരില്‍ നിന്ന് റെയില്‍വേസ്റ്റേഷനിലേയ്ക്ക് പോയിരുന്നു. ജിഷ കൊല്ലപ്പെടുന്നത് വൈകുന്നേരം അഞ്ചരക്ക് ശേഷമാണ്.

Also Read:കേരള രാഷ്ട്രീയത്തെ ഇളക്കി മറിച്ച ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ സി.ബി.ഐയുടെ ഇടപെടല്‍ ഒരാളെ ലക്ഷ്യം വെച്ചാണെന്ന് സൂചന

3.അവിടെ ചെന്ന് കുറച്ചു ദിവസങ്ങള്‍ക്കു ശേഷം പ്രതിയെ അപ്പോഴത്തെ പൊലീസ് മേധാവി സെന്‍കുമാര്‍ വിളിച്ചു സംസാരിക്കുകയും പ്രതി തിരിച്ചു വന്നപ്പോള്‍ ആലുവ സ്റ്റേഷനില്‍ ഹാജരാവുകയും തന്റെ പ്രൂഫ്, ട്രെയിന്‍ ടിക്കറ്റ് എന്നിവ അവിടെ നല്‍കുകയും ചെയ്തു. എന്നാല്‍ പിന്നീട് ഇതേ കുറിച്ചൊന്നും രേഖയില്‍ വന്നില്ല. ഇതിനെ അവര്‍ നിഷേധിച്ചപ്പോള്‍ അന്നത്തെ സിസിടിവി നോക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അന്നു മാത്രം അത് കേടായിരുന്നു എന്നാണ് പൊലീസ് പറഞ്ഞത്.

4. വീണ്ടും ജോലി കുറവായ പ്രതി രോഗിയായ അമ്മ, ഭാര്യ, കുഞ്ഞ് എന്നിവരെ സംരക്ഷിക്കേണ്ടതിനാല്‍ ജോലിക്കായി തമിഴ് നാട്ടില്‍ പോകുന്നു. അവിടെ ജോലി ചെയ്തു വരവേ വീണ്ടും പൊലീസ് വിളിക്കുകയും അവന്റ ഒപ്പം റൂമില്‍ ഉണ്ടായിരുന്ന ഒരാളെ കഞ്ചാവ് കേസില്‍ പിടിച്ചിട്ടുണ്ടെന്നും അവനും അതില്‍ പങ്കുണ്ടെന്നും പറയുന്നു, എന്നാല്‍ അവന്‍ അത് നിഷേധിക്കുന്നു. എന്നാല്‍ പൊലീസ് കഞ്ചാവ് കേസിന്റെ പേര് പറഞ്ഞു സോജനും മറ്റു പൊലീസുകാരും ചേര്‍ന്ന് കാഞ്ചിപുരത്ത് നിന്ന് അമീറിനെ അറസ്റ്റ് ചെയ്തു കൊണ്ട് വരുന്നു. ഇവിടെ എത്തുമ്ബോഴാണ് പ്രതി ജിഷയുടെ കൊലപാതക കേസിനാണ് തന്നെ പിടിച്ചതെന്ന് മനസ്സിലാക്കുന്നത്.

5. അന്നും ഇന്നും അവന്‍ അല്ലാഹുവിനെ ആണയിട്ട് പറയുന്നു തനിക്ക് ഈ കാര്യത്തില്‍ ഒരു പങ്കും ഇല്ലെന്ന്. പൊലീസ് കൊണ്ട് വന്ന അമീറിന്റെ ചെരുപ്പുകള്‍ ഒന്‍പതു ഇഞ്ചാണ്, എന്നാല്‍ അവന്റെ ചെരിപ്പിന്റെ അളവ് ഏഴ് ഇഞ്ചാണ്. പിന്നെ ജിഷയുടെ ശരീരത്തില്‍ ഉണ്ടായിരുന്ന ദന്തക്ഷതങ്ങള്‍ പല്ലിനു വിടവുള്ള ഒരാളുടേതാണ്, പക്ഷെ അവന്റെ പല്ലുകള്‍ ഏറ്റവും അടുത്തിരിക്കുന്നതാണ്.

6. ഞങ്ങള്‍ സംസാരിക്കുന്നതിനിടയ്ക്ക് അവന്‍ തന്റെ ഷര്‍ട്ട് പൊക്കി ചില കരുവാളിച്ച അടയാളങ്ങള്‍ കാണിച്ചു തന്നു. അതൊക്കെ സന്ധ്യ ഐ.പി.എസ് കുറ്റം സമ്മതിക്കാന്‍ പറഞ്ഞു ചെയ്തു കൂട്ടിയതാണെന്ന് അവന്‍ പറഞ്ഞു കരഞ്ഞു. ലാത്തിയുടെ അടിയുടെയും കുത്തിന്റെയും പാടുകള്‍, ബൂട്ടിട്ട് ചവിട്ടിയ അടയാളങ്ങള്‍. കൂടാതെ കറന്റ് അടിപ്പിച്ചു.

Also Read:മുഖ്യമന്ത്രി ജനങ്ങളുടെ ജീവന്‍ വച്ചാണ് കളിച്ചത് ; നിലപാടുകളിൽ ഉറച്ച് നിൽക്കുന്നുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

7. അന്നും ഇന്നും അമീറുള്‍ ആണ് പ്രതിയെന്ന് ഞാന്‍ വിശ്വസിച്ചിട്ടില്ല. അവനെ പെടുത്തിയത് തന്നെയാണ് എന്ന് എന്റെ വിശ്വാസം. കാരണം ഈ ക്രൂരകൃത്യം ചെയ്തവര്‍ക്കും അവരെ സംരക്ഷിക്കേണ്ട ഉന്നതര്‍ക്കും വേണ്ടി പൊലീസിലെ കാലുനക്കി ക്രിമിനലുകള്‍ ചേര്‍ന്ന് അതി വിദഗ്ദമായി ഒരുക്കിയ വാരിക്കുഴിയില്‍ വീണു പോയ ഒരാളാണ് അമീറുല്‍. അവനെ കാണുമ്ബോള്‍ തന്നെ നമ്മുക്കത് ബോധ്യം ആവും. അവര്‍ക്ക് ജനങ്ങള്‍ക്ക് കാണിച്ചു കൊടുക്കാന്‍ ഒരു പ്രതിയെ വേണമായിരുന്നു. ആരും ചോദിക്കാനും പറയാനും ഇല്ലാത്ത, ദാരിദ്ര്യം പിടിച്ച ഒരു കുടുംബത്തിലെ ഒരാളെ അവര്‍ ഇതിനായി തെരെഞ്ഞെടുത്തു, അവന്റെ കൈയില്‍ ഉണ്ടായിരുന്ന മുഴുവന്‍ തെളിവുകളും നശിപ്പിച്ചു.

8. പിന്നെ ഡി.എന്‍.എ ടെസ്റ്റിലോ, കോടതിയിലോ വിശ്വസിക്കേണ്ടതില്ല. അതൊക്കെ പണത്തിനും അധികാരത്തിനും മുന്‍പില്‍ മാറിമറിയും. പാവപ്പെട്ട ഒരാളെ പ്രതിയാക്കാനുള്ള എല്ലാ തെളിവുകളും ഉണ്ടാക്കാനാണോ പ്രയാസം.? ജിഷയെ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത, സംസാരിച്ചിട്ടില്ലാത്ത അമീറുല്‍ എങ്ങനെ പ്രതിയായി?’

ഈ ഫെയ്‌സ് ബുക്ക് പോസ്റ്റ് അടിസ്ഥാനമാക്കി സോഷ്യല്‍ മീഡിയയില്‍ കൊണ്ടു പിടിച്ച ചര്‍ച്ചയാണ് നടക്കുന്നത്. അമ്ബിളി ഓമനക്കുട്ടന്‍ കെട്ടിച്ചമച്ച കഥകളുമായെത്തി ആരുടെയോ നിര്‍ദ്ദേശ പ്രകാരം പ്രതിയെ രക്ഷിക്കാന്‍ ഇറങ്ങിയിരിക്കുകയാണ് എന്നും വിമര്‍ശനമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button