KeralaNattuvarthaLatest NewsNews

‘പിൻവാതിൽ വഴി നിങ്ങൾ പ്രവേശിപ്പിച്ച സ്ത്രീകളല്ല, രമയെപ്പോലുള്ളവരാണ് യഥാർത്ഥ മാതൃകകൾ’; ശ്രീജിത്ത് പണിക്കർ

ഈ കെട്ടകാലത്തും രമയുടെ നിശ്ചയദാർഢ്യം ഒരു ഓർമ്മപ്പെടുത്തലാണ്; ഒഞ്ചിയത്തിന്റെ, ഓർക്കാട്ടേരിയുടെ സമരസൂര്യന്റെ ഓർമ്മപ്പെടുത്തൽ.

പിൻവാതിൽ വഴി നിങ്ങൾ പ്രവേശിപ്പിച്ച സ്ത്രീകളല്ല, മുൻവാതിൽ വഴി പ്രവേശിക്കാൻ നിങ്ങൾ മൂലം നിർബന്ധിതരായ രമയെപ്പോലുള്ള സ്ത്രീകളാണ് ശാക്തീകരണത്തിന്റെ യഥാർത്ഥ മാതൃകകളെന്നു സി.പി.എം അക്രമികളോട് ശ്രീജിത്ത് പണിക്കർ. ടി.പി ചന്ദ്രശേഖരന്റെ അനുസ്മരണ ദിവസം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഒൻപത് വർഷങ്ങൾക്ക് മുൻപ് 51 വെട്ടേറ്റുവീണ ടി.പി യുടെ സഹധർമ്മിണി നിയമസഭയിലേക്ക് പ്രവേശിക്കുമ്പോൾ, അവിടെ ടി.പിയുടെ ശബ്ദമാണ് കെ.കെ.രമയിലൂടെ മുഴങ്ങാൻ പോകുന്നത് എന്നും ശ്രീജിത്ത് പറയുന്നു.

വളര്‍ത്തു നായയുടെ ആക്രമണത്തില്‍ നാല് വയസുകാരിക്ക് ദാരുണാന്ത്യം

ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.

നിങ്ങളെന്നെ എം.എൽ.എ ആക്കി! ഒൻപതു വർഷങ്ങൾക്കു മുൻപ് ഇതേ ദിവസം രാത്രിയിൽ ഒരു 51കാരൻ നരാധമന്മാരുടെ 51 വെട്ടേറ്റ് തെരുവിൽ വീണുമരിച്ചു. ഇന്ന് അയാളുടെ സഹധർമ്മിണി തന്റെ 51ആം വയസ്സിൽ നിയമസഭയിലേക്ക് പ്രവേശിക്കുന്നു. സംഗീതം പോലെ മധുരമാകേണ്ടിയിരുന്ന ആ അപരശബ്ദം ഇനി നിയമസഭയിൽ ഉയരാൻ പോവുകയാണ്, അവരിലൂടെ.

പിൻവാതിൽ വഴി നിങ്ങൾ പ്രവേശിപ്പിച്ച സ്ത്രീകളല്ല, മുൻവാതിൽ വഴി പ്രവേശിക്കാൻ നിങ്ങൾ മൂലം നിർബന്ധിതരായ രമയെപ്പോലുള്ള സ്ത്രീകളാണ് ശാക്തീകരണത്തിന്റെ യഥാർത്ഥ മാതൃകകൾ. കരുതൽ രാഷ്ട്രീയം ഇന്നോവയിലെ രാത്രിസഞ്ചാരം തുടർന്ന്, മനുഷ്യരിലേക്ക് പടരുന്ന ഈ കെട്ടകാലത്തും രമയുടെ നിശ്ചയദാർഢ്യം ഒരു ഓർമ്മപ്പെടുത്തലാണ്; ഒഞ്ചിയത്തിന്റെ, ഓർക്കാട്ടേരിയുടെ സമരസൂര്യന്റെ ഓർമ്മപ്പെടുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button