KeralaLatest NewsNews

ക്ഷേത്രഘോഷയാത്ര എതിര്‍ത്ത് തീവ്ര ഇസ്ലാമിസ്റ്റുകള്‍, ഘോഷയാത്ര തടയാനാകില്ലെന്ന് കോടതി

ചെന്നൈ : മുസ്ലീം ആധിപത്യപ്രദേശത്ത് ക്ഷേത്രഘോഷയാത്ര നടത്തുന്നത് എതിര്‍ത്ത് തീവ്ര ആശയങ്ങള്‍ വെച്ചുപുലര്‍ത്തുന്ന ഇസ്ലാം മതസ്ഥര്‍. എന്നാല്‍ ഘോഷയാത്ര തടയാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു . തമിഴ്നാട്ടിലെ പെരമ്പലൂര്‍ ജില്ലയിലെ വികലത്തൂരിലെ മുസ്ലീം ആധിപത്യമുള്ള പ്രദേശത്ത് ക്ഷേത്ര ഘോഷയാത്ര നടത്തുന്നതുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതിയുടെ വിധി വന്നിരിക്കുന്നത് .

Read Also : കശ്മീരില്‍ ഭീകരതാവളം തകര്‍ത്തെറിഞ്ഞ് സുരക്ഷാ സേന

2012 മുതല്‍ പ്രദേശത്തെ ചില പ്രാദേശിക മുസ്ലീങ്ങള്‍ ക്ഷേത്രഘോഷയാത്രകള്‍ നടത്തുന്നതിനെ എതിര്‍ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഹിന്ദു ഉത്സവങ്ങളെ ‘പാപങ്ങള്‍’ എന്നാണ് അവര്‍ വിശേഷിപ്പിച്ചത് . അതുകൊണ്ട് തന്നെ ആചാരാനുഷ്ഠാനങ്ങളും ഘോഷയാത്രകളും നടത്തുമ്പോള്‍ സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു വിശ്വാസികള്‍ പോലീസിനെ സമീപിച്ചിരുന്നു. പോലീസ് ഇത് അനുവദിക്കുകയും ചെയ്തു. ഇതിനെ ചൊല്ലിയുള്ള കേസാണ് മദ്രാസ് ഹൈക്കോടതി മുന്‍പാകെ എത്തിയത്. മതപരമായ അസഹിഷ്ണുത രാജ്യത്തിന്റെ മതേതര സ്വഭാവത്തിന് ഹാനികരമാണെന്ന് എന്‍ കിരുബാക്കര്‍, പി വേല്‍മുരുകന്‍ എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.

മതപരമായ ഉത്സവങ്ങള്‍ നടത്തുന്നതിനെതിരെയുള്ള ഇത്തരമൊരു എതിര്‍പ്പിനോട് എതിര്‍ മതവിഭാഗവും ശക്തിയോടെ പ്രതികരിക്കുകയാണെങ്കില്‍, അത് കലാപത്തിനും അരാജകത്വത്തിനും ഇടയാക്കുമെന്ന് കോടതി വിലയിരുത്തി.

2012 മുതലാണ് ക്ഷേത്ര ഘോഷയാത്രകള്‍ക്കെതിരെ എതിര്‍പ്പ് ഉയരുന്നതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. 2012 ന് മുമ്പ് ഇത്തരം പ്രശ്നങ്ങളൊന്നും നിലവിലില്ലെന്നും ജഡ്ജിമാര്‍ വ്യക്തമാക്കി . ക്ഷേത്ര ഘോഷയാത്ര നടത്താന്‍ ഹിന്ദുക്കള്‍ക്ക് കോടതി അനുമതി നല്‍കിയിട്ടും മുസ്ലീം സമൂഹം എങ്ങനെയാണ് എതിര്‍പ്പ് ഉന്നയിച്ചതെന്ന് കോടതി ചോദിച്ചു.

ഒരു പ്രത്യേക പ്രദേശത്ത് ഒരു മതവിഭാഗം ആധിപത്യം പുലര്‍ത്തുന്നെന്ന് കരുതി മതപരമായ ഉത്സവങ്ങള്‍ ആഘോഷിക്കുന്നതിനോ മറ്റ് മതവിഭാഗങ്ങളുടെ ഘോഷയാത്രകള്‍ ആ റോഡുകളിലൂടെ തടയുന്നതിനോ സാധിക്കില്ല. അത്തരമൊരു യുക്തി അംഗീകരിക്കപ്പെട്ടാല്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും അവരുടെ ഉത്സവങ്ങള്‍ ആഘോഷിക്കാന്‍ കഴിയില്ലല്ലോയെന്നും കോടതി ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button