Latest NewsKeralaIndia

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ബിനീഷ് കോടിയേരിക്ക് തിരിച്ചടി

കോടതി ആവശ്യപ്പെട്ട രേഖകൾ എല്ലാം തന്നെ സമർപ്പിച്ചതായി ബിനീഷിന്റെ അഭിഭാഷകൻ പറഞ്ഞു.

ബംഗളൂരു : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി കർണാടക ഹൈക്കോടതി. ജൂൺ ഒൻപതിനാണ് ജാമ്യാപേക്ഷ പരിഗണിക്കുക. ഇതിനിടെ ഇടക്കാല ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ബിനീഷിന്റെ അപേക്ഷ കോടതി തള്ളി.

അഭിഭാഷകന് കൊറോണ സ്ഥിരീകരിച്ചതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് കോടതിയെ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്. അഡീഷണൽ സോളിസിറ്റ് ജനറൽ എസ്.വി രാജുവാണ് എൻഫോഴ്‌സ്‌മെന്റ് അഭിഭാഷകൻ.ബിനീഷിന്റെ അക്കൗണ്ടിലേക്ക് അഞ്ച് കോടി രൂപ എത്തിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

കോടതി ആവശ്യപ്പെട്ട രേഖകൾ എല്ലാം തന്നെ സമർപ്പിച്ചതായി ബിനീഷിന്റെ അഭിഭാഷകൻ പറഞ്ഞു. ബിനീഷിന്റെ അക്കൗണ്ടിലേക്ക് അനീഷ് മുഹമ്മദ് പണം നിക്ഷേപിച്ചിട്ടില്ല. വ്യാപാരവുമായി ബന്ധപ്പെട്ട പണമാണ് അക്കൗണ്ടിലേക്ക് വന്നതെന്നും അഭിഭാഷകൻ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ടുള്ള രേഖകൾ ബിനീഷിന്റെ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചു. ഇതിന്മേലുള്ള എൻഫോഴ്‌സ്‌മെന്റിന്റെ വാദമാണ് ഇനി നടക്കാനുള്ളത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button