KeralaLatest NewsNews

വനംകൊള്ളയ്‌ക്കെതിരെ ബിജെപി നടത്തിയ സമരത്തില്‍ പെട്രോള്‍ വില കുറയ്ക്കണമെന്ന പ്ലക്കാര്‍ഡ് ഉയര്‍ത്തി ഡിവൈഎഫ്‌ഐ

സംഭവം വിശദീകരിച്ച് തോമസ് ഐസക്

തിരുവനന്തപുരം: വനംകൊള്ളയ്‌ക്കെതിരെ ആറ്റിങ്ങലില്‍ ബി.ജെ.പി നടത്തിയ പ്രതിഷേധത്തിനിടെ  പെട്രോള്‍ വില കുറയ്ക്കണമെന്ന പ്ലക്കാര്‍ഡ് ഉയര്‍ത്തി ഡി.വൈ.എഫ്.ഐ . പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ ഡി.വൈ.എഫ്.ഐ തയ്യാറാക്കിയ പോസ്റ്റര്‍ പിടിച്ച് ബി.ജെ.പി പ്രവര്‍ത്തക പങ്കെടുത്തതിനെക്കുറിച്ചാണ് മുന്‍ ധനമന്ത്രി തോമസ് ഐസക് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ആറ്റിങ്ങല്‍ നഗരസഭാ കാര്യാലയത്തിന് മുന്നില്‍ ബി.ജെ.പി സംഘടിപ്പിച്ച സമരത്തില്‍ കൊവിഡ് മാനദണ്ഡം പാലിച്ച് വനിതാ പ്രവര്‍ത്തകരടക്കം പത്തോളം പേരാണ് പങ്കെടുത്തത്. ഇതില്‍ ഒരു പ്രവര്‍ത്തക പിടിച്ച പ്ലക്കാര്‍ഡില്‍ പെട്രോള്‍ വില സെഞ്ച്വറിയടിച്ചു, പ്രതിഷേധിക്കുക, ഡി.വൈ.എഫ്.ഐ എന്നാണ് ഉണ്ടായിരുന്നത്.

Read Also : തീവ്രവാദത്തെ പിഴുതെറിയാന്‍ കൂട്ടായ സഹകരണം ആവശ്യം: കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്

ഡി.വൈ.എഫ്.ഐയുടെ ഒരു പ്ലക്കാര്‍ഡ് ബി.ജെ.പി പ്രവര്‍ത്തകര്‍ ഉയര്‍ത്തിപ്പിടിക്കില്ല എന്നത് ഉറപ്പാണെന്നും പ്ലക്കാര്‍ഡ് പിടിച്ച പെണ്‍കുട്ടി മുദ്രാവാക്യം മാത്രമേ വായിച്ചിട്ടുണ്ടാകൂ എന്നാണ് ഞാന്‍ മനസിലാക്കുന്നതെന്നും തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

ആ കുട്ടിയെ ട്രോളുന്നതില്‍ അര്‍ത്ഥമില്ല. പെട്രോള്‍ വില വര്‍ദ്ധനയ്ക്കെതിരെ ആ കുട്ടിയുടെ ഉള്ളിലും പ്രതിഷേധമുണ്ട്. രാജ്യത്താകമാനം ബിജെപി പ്രവര്‍ത്തകര്‍ തങ്ങളുടെ ഉള്ളില്‍ അടക്കിപ്പിടിക്കുന്ന ആ പ്രതിഷേധമാണ്, അബദ്ധത്തിലെങ്കിലും അവര്‍ ഉയര്‍ത്തിപ്പിടിച്ചതെന്നും തോമസ് ഐസക് കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം….

‘ ആറ്റിങ്ങലില്‍ ബി.ജെ.പിയുടെ ഒരു പ്രതിഷേധ പരിപാടിയില്‍ ഡി.വൈ.എഫ്.ഐയുടെ പ്ലക്കാര്‍ഡ് പ്രത്യക്ഷപ്പെട്ടത് ഒരു അബദ്ധമായി ഞാന്‍ കാണുന്നില്ല. നാം അതിനെ മറ്റൊരു തരത്തിലാണ് കാണേണ്ടത്. ഡി.വൈ.എഫ്.ഐയുടെ ഒരു പ്ലക്കാര്‍ഡ് ബി.ജെ.പി പ്രവര്‍ത്തകര്‍ ഉയര്‍ത്തിപ്പിടിക്കില്ല എന്നത് നൂറു തരം. പക്ഷേ, ഇവിടെ പെട്രോള്‍ വില വര്‍ദ്ധനയ്ക്കെതിരെയാണ് പ്ലക്കാര്‍ഡ്. ഈ പ്ലക്കാര്‍ഡ് പിടിച്ച പെണ്‍കുട്ടി മുദ്രാവാക്യം മാത്രമേ വായിച്ചിട്ടുണ്ടാകൂ എന്നാണ് ഞാന്‍ മനസിലാക്കുന്നത്. പെട്രോള്‍ വില ഇങ്ങനെ കുതിച്ചുയരുന്നതില്‍ ആ പ്രവര്‍ത്തകയുടെ ഉള്ളിലും പ്രതിഷേധമുണ്ട്. ബി.ജെ.പി സംഘടിപ്പിക്കുന്ന സമരം അതിനെതിരെ ആയിരിക്കും എന്ന് കരുതിയിട്ടുണ്ടാകും ‘.

‘ ആ കുട്ടിയെ ട്രോളുന്നതില്‍ അര്‍ത്ഥമില്ല. പെട്രോള്‍ വില വര്‍ദ്ധനയ്ക്കെതിരെ ആ കുട്ടിയുടെ ഉള്ളിലും പ്രതിഷേധമുണ്ട്. രാജ്യത്താകമാനം ബിജെപി പ്രവര്‍ത്തകര്‍ തങ്ങളുടെ ഉള്ളില്‍ അടക്കിപ്പിടിക്കുന്ന ആ പ്രതിഷേധമാണ്, അബദ്ധത്തിലെങ്കിലും അവര്‍ ഉയര്‍ത്തിപ്പിടിച്ചത്’.

ഇത് അല്ലെങ്കില്‍ എങ്ങനെ ഇത് സംഭവിച്ചു? മറിച്ചൊരു വിശദീകരണം തരാന്‍ ആര്‍ക്കെങ്കിലും കഴിയുമോ?

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറി ഒരു മാസം പിന്നിട്ടപ്പോഴേയ്ക്കും വനം കൊള്ളയും തടിക്കടത്തും സര്‍ക്കാരിന്റെ പ്രതിഛായയ്ക്ക് മങ്ങലേല്‍പ്പിച്ചു. ഇതില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള സംഭവമെന്ന നിലയിലാണ് മുന്‍ ധനമന്ത്രിയുടെ ബി.ജെ.പിക്ക് എതിരെയുള്ള ഫേസ്ബുക്ക് പോസ്റ്റ് .

 

shortlink

Related Articles

Post Your Comments

Related Articles


Back to top button