KeralaLatest NewsNews

വനംകൊള്ളക്കെതിരെയുള്ള സമരത്തില്‍ പെട്രോള്‍ വിലവര്‍ധനക്കെതിരെയുള്ള ഡി.വൈ.എഫ്‌.ഐ പോസ്റ്റര്‍: തോമസ് ഐസക്ക്

ഈ പ്ലക്കാർഡ് പിടിച്ച പെൺകുട്ടി മുദ്രാവാക്യം മാത്രമേ വായിച്ചിട്ടുണ്ടാകൂ എന്നാണ് ഞാൻ മനസിലാക്കുന്നത്.

തിരുവനന്തപുരം: വനംകൊള്ളക്കെതിരെ ആറ്റിങ്ങലില്‍ ബി.ജെ.പി നടത്തിയ പ്രതിഷേധത്തെ പരിഹസിച്ച് മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്. വനംകൊള്ളക്കെതിരെ നടന്ന സമരത്തില്‍ പെട്രോള്‍ വില വര്‍ധനക്കെതിരെ ഡി.വൈ.എഫ്.ഐ തയ്യാറാക്കിയ പോസ്റ്റര്‍ പിടിച്ച് പ്രവര്‍ത്തക പങ്കെടുത്തതാണ് ട്രോളിന് ഇരയായത്.

ആറ്റിങ്ങല്‍ നഗരസഭാ കാര്യാലയത്തിന് മുന്നിലാണ് ബിജെപി സമരം സംഘടിപ്പിച്ചത്. കൊവിഡ് മാനദണ്ഡം പാലിച്ച് വനിതാ പ്രവര്‍ത്തകരടക്കം പത്തോളം പേരാണ് സമരത്തില്‍ പങ്കെടുത്തത്. ഇതില്‍ ഒരു പ്രവര്‍ത്തക പിടിച്ച പ്ലക്കാര്‍ഡില്‍ പെട്രോള്‍ വില സെഞ്ച്വറിയടിച്ചു, പ്രതിഷേധിക്കുക, ഡി.വൈ.എഫ്‌.ഐ എന്നാണ് ഉണ്ടായിരുന്നത്. മറ്റ് പ്രവര്‍ത്തകര്‍ അബദ്ധം ശ്രദ്ധയില്‍പ്പെടുത്തിയതോടെ വനംകൊള്ളക്കാരെ അറസ്റ്റ് ചെയ്യുക എന്ന പ്ലക്കാര്‍ഡ് ഉയര്‍ത്തി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:

വിലക്കയറ്റത്തെക്കുറിച്ചുള്ള കഴിഞ്ഞ പോസ്റ്റിനുശേഷം ഇതും കിടക്കട്ടെ…
ആറ്റിങ്ങലിൽ ബി.ജെ.പിയുടെ ഒരു പ്രതിഷേധ പരിപാടിയിൽ ഡി.വൈ.എഫ്.ഐ പ്ലക്കാർഡ് പ്രത്യക്ഷപ്പെട്ടത് ഒരു അബദ്ധമായി ഞാൻ കാണുന്നില്ല. നാം അതിനെ മറ്റൊരു തരത്തിലാണ് കാണേണ്ടത്. ഡി.വൈ.എഫ്.ഐയുടെ ഒരു പ്ലക്കാർഡ് ബി.ജെ.പി പ്രവർത്തകർ ഉയർത്തിപ്പിടിക്കില്ല എന്നത് നൂറു തരം. പക്ഷേ, ഇവിടെ പെട്രോൾ വില വർദ്ധനയ്ക്കെതിരെയാണ് പ്ലക്കാർഡ്. ഈ പ്ലക്കാർഡ് പിടിച്ച പെൺകുട്ടി മുദ്രാവാക്യം മാത്രമേ വായിച്ചിട്ടുണ്ടാകൂ എന്നാണ് ഞാൻ മനസിലാക്കുന്നത്. പെട്രോൾ വില ഇങ്ങനെ കുതിച്ചുയരുന്നതിൽ ആ പ്രവർത്തകയുടെ ഉള്ളിലും പ്രതിഷേധമുണ്ട്. ബി.ജെ.പി സംഘടിപ്പിക്കുന്ന സമരം അതിനെതിരെ ആയിരിക്കും എന്ന് കരുതിയിട്ടുണ്ടാകും.

Read Also: ലോട്ടറി വില്‍പന ഇന്നു മുതല്‍: വിഷു ബംപര്‍ നറുക്കെടുപ്പ് ജുലൈ 22ന്

ആ കുട്ടിയെ ട്രോളുന്നതിൽ അർത്ഥമില്ല. പെട്രോൾ വില വർദ്ധനയ്ക്കെതിരെ ആ കുട്ടിയുടെ ഉള്ളിലും പ്രതിഷേധമുണ്ട്. രാജ്യത്താകമാനം ബിജെപി പ്രവർത്തകർ തങ്ങളുടെ ഉള്ളിൽ അടക്കിപ്പിടിക്കുന്ന ആ പ്രതിഷേധമാണ്, അബദ്ധത്തിലെങ്കിലും അവർ ഉയർത്തിപ്പിടിച്ചത്. ഇത് അല്ലെങ്കിൽ എങ്ങനെ ഇത് സംഭവിച്ചു? മറിച്ചൊരു വിശദീകരണം തരാൻ ആർക്കെങ്കിലും കഴിയുമോ?

http://

shortlink

Related Articles

Post Your Comments

Related Articles


Back to top button