Latest NewsKeralaNews

ഇഡിയെ വെട്ടിലാക്കി ജാമ്യം നേടാന്‍ പുതിയ വഴി തേടി ബിനീഷ് കോടിയേരി : ബലപ്രയോഗത്തിലൂടെ കാര്‍ഡില്‍ ഒപ്പിടീച്ചതാണെന്ന് വാദം

ബെംഗളൂരു: ബിനീഷ് കോടിയേരിക്കെതിരെയുള്ള ലഹരിക്കേസില്‍  കുരുക്ക് മുറുകുന്നു. പ്രതി അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാര്‍ഡിനു പിന്‍വശത്ത്, കസ്റ്റഡിയിലിരിക്കെ ഇഡി തന്നെക്കൊണ്ടു നിര്‍ബന്ധപൂര്‍വം ഒപ്പുവയ്പിച്ചതാണെന്നാണ് ബിനീഷ് കോടിയേരി കര്‍ണാടക ഹൈക്കോടതിയില്‍ ആരോപിച്ചത്.

Read Also : അനിത കൊലക്കേസിലെ പ്രതി പ്രബീഷിനെ കുറിച്ച് ദുരൂഹതകള്‍ ഏറുന്നു, 15 ലധികം സ്ത്രീകളുമായി ബന്ധം

ലഹരി ബന്ധം സംശയിക്കുന്ന കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ ജാമ്യവാദത്തിനിടെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറ്കടറേറ്റിനെതിരെയുള്ള ബിനീഷിന്റെ ആരോപണം. തിരുവനന്തപുരത്തെ തന്റെ വീട്ടില്‍ നടന്ന റെയ്ഡില്‍ അനൂപിന്റെ കാര്‍ഡ് പിടിച്ചെടുത്തത് ആസൂത്രിത നാടകമാണെന്നു കഴിഞ്ഞദിവസം ബിനീഷ് വാദിച്ചിരുന്നു. ഇഡിയുടെ മറുപടിവാദം നാളെ ആരംഭിക്കും. 2020 ഒക്ടോബര്‍ 29ന് അറസ്റ്റിലായ ബിനീഷ് പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലാണ്. ഇഡിയുടെ വാദങ്ങള്‍ കേസില്‍ എറെ നിര്‍ണ്ണായകമാകും.

മയക്കുമരുന്ന് കേസിലെ രണ്ടാം പ്രതി മുഹമ്മദ് അനൂപിന്റെ പേരിലുള്ള ഡെബിറ്റ് കാര്‍ഡ് ബിനീഷിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചിരുന്നു. ഡെബിറ്റ് കാര്‍ഡില്‍ ബിനീഷ് കോടിയേരിയുടെ ഒപ്പുണ്ട്. തിരുവനന്തപുരത്തെ ബിനീഷ് കോടിയേരിയുടെ വീട്ടില്‍ പരിശോധന നടത്തിയപ്പോള്‍ ആണ് ഈ ഡെബിറ്റ് കാര്‍ഡ് കിട്ടിയതെന്നും എന്‍ഫോഴ്‌സ്‌മെന്റ് അഭിഭാഷകന്‍ നേരത്തെ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button