Latest NewsKeralaNewsIndiaWomenLife Style

കിട്ടിയ മിക്ക ചെക്കുകളും മടങ്ങി, അയൺ ഗേളെന്ന വിളി മാറി ഇപ്പോൾ നടുവൊടിഞ്ഞ കുട്ടിയെന്നാണ് വിളിക്കുന്നത്: ഇത് പുതിയ ഹനാൻ

കൊച്ചി: പഠനത്തിനൊപ്പം തന്നെ മീൻ വിൽപ്പന ചെയ്ത് ശ്രദ്ധേയയായ ഹനാന്റെ ജീവിതം മലയാളികൾക്കെല്ലാം പരിചിതമാണ്. അയൺ ഗേൾ എന്നായിരുന്നു ആദ്യമൊക്കെ ഹനാനെ പലരും വിശേഷിപ്പിച്ചിരുന്നത്. എന്നാൽ പിന്നീട് ഹനാന് നേരെ രൂക്ഷമായ സൈബർ ആക്രമണവും ഉണ്ടായി. സൈബർ അറ്റാക്ക്, വിമർശനങ്ങൾ, വാഹനാപകടം എന്നിങ്ങനെ പാലകടമ്പകൾ താണ്ടി ഹനാൻ മുന്നോട്ട് പോവുകയാണ്. ഇനിയുമൊരു ബിസിനസ് തുടങ്ങാൻ മടിയാണെന്ന് ഹനാൻ വ്യക്തമാക്കുന്നു. ലോക്ഡൗൺ തുടങ്ങുന്നതു മുൻപ് വരെ പട്ടിമറ്റത്ത് ഒരു കോഫി ഷോപ്പ് ഇട്ടിരുന്നുവെന്നും ലോക്ഡൗൺ തുടങ്ങിയതോടെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അത് പൂട്ടേണ്ടി വന്നുവെന്നും ഹനാൻ മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

Also Read:ജിയാൻല്യൂജി ഡൊന്നരുമ്മ പിഎസ്ജിയിലെത്തി

അപകടത്തിന് ശേഷം നടുവിന് അതിയായ വേദനയുണ്ടെന്നും അതിനാൽ ദിവസവും പുലർച്ചെ മാർക്കറ്റിൽ പോയി മീനെടുക്കാൻ ബുദ്ധിമുട്ടാണെന്നും ഹനാൻ പറയുന്നു. ഹനാന്റെ ജീവിതം വൈറലായ സമയത്ത് നിരവധി ആളുകൾ വാഗ്ദാനവുമായി രംഗത്ത് വന്നിരുന്നു. ഇത്തരത്തിൽ കിട്ടിയ മിക്ക ചെക്കുകളും മടങ്ങിയെന്ന് തുറന്നു പറയുകയാണ് ഹനാൻ. പ്രളയസമയമത്ത് ഒന്നര ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് നൽകിയിരുന്നുവെന്നും ഹനാൻ പറയുന്നു.

‘മീൻ കച്ചവടം ലാഭകരമായിരുന്നു. ഓരോ വീടുകളിലും കയറി മീൻ വേണോയെന്നു ചോദിക്കുമായിരുന്നു. ബ്രാഹ്മണരുടെ വീടുകളിൽ വരെ പോയി മീൻ വേണോയെന്നു ചോദിച്ച് ചീത്ത കേട്ടിട്ടുണ്ട്. അന്നൊക്കെ കഷ്ടപ്പെട്ടതിന്റെ ഫലം കിട്ടിയിട്ടുണ്ട്. എല്ലാവരും എന്നെ വിളിക്കുന്നത് നടുവൊടിഞ്ഞ കുട്ടിയെന്നാണ്. അതിനു മുൻപ് അയൺ ഗേളെന്നാണ് വിളിച്ചിരുന്നത്. ഞാൻ സ്ട്രോങ് ആണെന്നു മറ്റുള്ളവരെ ബോധ്യപ്പെടുത്തണം. സർക്കാർ സംരക്ഷിക്കുന്ന കുട്ടി എന്ന പരിഗണനയും വാൽസല്യവും എല്ലായിടത്തു നിന്നും കിട്ടി’- ഹനാൻ പറയുന്നു.

Also Read:കുഞ്ഞ് മുഹമ്മദിന് കോടി പുണ്യത്തിന്റെ മരുന്ന് കിട്ടി: മുഹമ്മദിന്റെ കഥ പറഞ്ഞ മുസാഫിറിന്​ വരയാദരം

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ ഭരണപരിഷ്കാരങ്ങൾക്കെതിരെ ദ്വീപുകാർ നടത്തിവരുന്ന സമരത്തിനെ കുറിച്ചും ഹനാൻ പ്രതികരിച്ചു. ദ്വീപിലെ ജനങ്ങൾക്കൊപ്പം ചേർന്നു നിൽക്കേണ്ട സമയമാണ് ഇതെന്ന് ഹനാൻ പറഞ്ഞു. ‘ശാന്തരും ക്ഷമാശീലരുമായ ജനതയാണ് അവിടെ. ലക്ഷദ്വീപ് മലിനമാക്കരുത്. നമ്മൾ അവർക്കൊപ്പം ചേർന്നു നിൽക്കേണ്ട സമയമാണ്’, ഹനാൻ പറയുന്നു.

നിലവിൽ ഹനാൻ ബി.എ. മ്യൂസിക് ചെയ്യുന്നു. ബി.എസ്.സി കെമിസ്ട്രി പൂർത്തിയാക്കിയശേഷമാണ് സംഗീതത്തിലേക്ക് തിരിഞ്ഞത്. ഇപ്പോഴത്തെ ആരോഗ്യസ്ഥിതി വെച്ച് ഉടൻ ഒരു വിവാഹം തനിക്ക് ഉണ്ടാകില്ലെന്നും ഹനാൻ പറയുന്നു. ‘കുടുംബത്തെ നയിക്കുന്ന പടയാളിയാണ് ഭാര്യ. എല്ലാം കൊണ്ടും സ്ട്രോങ് ആയിരിക്കേണ്ടവൾ. നല്ല ആലോചനകൾ നിരവധി വരുന്നുണ്ട്. വിദ്യാഭ്യാസം ഉള്ളവർക്കാണ് പ്രാധാന്യം നൽകുന്നത്’- ഹനാൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button