Latest NewsKeralaNews

ആശുപത്രികളെന്ന പേരിൽ നടക്കുന്ന കശാപ്പ് ശാലകളുടെ ഇരയാണ് അനന്യ, ആരോഗ്യമന്ത്രി വിശദീകരണം നൽകാൻ ബാധ്യസ്ഥ: സന്ദീപ് വാര്യർ

തിരുവനന്തപുരം: ലിംഗമാറ്റ ശസ്ത്രക്രിയയില്‍ സംഭവിച്ച ഗുരുതര പിഴവ് മൂലം ആത്മഹത്യ ചെയ്ത ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ അലക്‌സിന്റെ മരണത്തില്‍ വിശദീകരണം നൽകാൻ ആരോഗ്യ മന്ത്രി വീണ ജോർജ് ബാധ്യസ്ഥയാണെന്ന് ബിജെപി നേതാവ് സന്ദീപ് ജി വാര്യർ. ആശുപത്രികളെന്ന പേരിൽ നടക്കുന്ന കശാപ്പ് ശാലകളുടെ ഇരയാണ് അനന്യയെന്ന് സന്ദീപ് ആരോപിക്കുന്നു. ചോദിക്കാനും പറയാനും ആരുമില്ലാത്തവരായതുകൊണ്ടാണോ ട്രാൻസ്ജെൻഡറുകളെ ഇങ്ങനെ വെട്ടിക്കീറി പരീക്ഷണം നടത്താനും കാശ് പിടുങ്ങാനും ഈ നാട്ടിൽ കഴിയുന്നത് എന്ന ചോദ്യമാണ് സന്ദീപ് വാര്യർ ഉന്നയിക്കുന്നത്. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു സന്ദീപ് വാര്യരുടെ പ്രതികരണം.

സന്ദീപ് വാര്യരുടെ ഫേസ്‌ബുക്ക് പോസ്റ്റ്;

ആശുപത്രികളെന്ന പേരിൽ നടക്കുന്ന കശാപ്പ് ശാലകളുടെ ഇരയാണ് അനന്യ. ചോദിക്കാനും പറയാനും ആരുമില്ലാത്തവരായതുകൊണ്ടാണോ ട്രാൻസ്ജെൻഡറുകളെ ഇങ്ങനെ വെട്ടിക്കീറി പരീക്ഷണം നടത്താനും കാശ് പിടുങ്ങാനും ഈ നാട്ടിൽ കഴിയുന്നത് ? ‘ഒരു ദിവസം എട്ടുമുതൽ പന്ത്രണ്ടോളം പാഡുകൾ മാറ്റണം, നാലും അഞ്ചും തവണ ടോയ്ലറ്റിൽ പോകണം, വയറാകെ കീറിമുറിച്ച പാടുകളാണ്, വജൈന വെട്ടിക്കീറിയതുപോലെയുണ്ട്’, ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കുശേഷം ഉണ്ടായ ദുരിതങ്ങളെക്കുറിച്ച് അനന്യ കുമാരി അലക്സ് പറഞ്ഞ കാര്യങ്ങൾ ഭയാനകമായിരുന്നു. ആരോഗ്യ മന്ത്രി ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ ബാധ്യസ്ഥയാണ് . അനന്യക്ക് ആദരാഞ്ജലികൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button