KeralaNattuvarthaLatest NewsNews

രാത്രിയിൽ ഹോസ്റ്റൽ മുറിയിലെത്തി കെട്ടിപ്പിടിക്കുന്നത് ഇഷ്ടം കൊണ്ടാണെന്ന് അറസ്റ്റിലായ അദ്ധ്യാപകനെ ന്യായീകരിച്ച് ഭാര്യ

കോഴിക്കോട്: പോക്സോ കേസില്‍ അറസ്റ്റിലായ താമരശ്ശേരി സ്‌കൂളിലെ കായികാദ്ധ്യാപകന്‍ വിടി മനീഷിനെതിരെ പരാതിയുമായി കൂടുതൽ വിദ്യാർത്ഥികൾ. ഹോസ്റ്റലിലെ കിടപ്പുമുറിയിലെത്തി രാത്രിയില്‍ കെട്ടിപ്പിടിച്ച് ബലം പ്രയോഗിച്ച്‌ കൂടെ കിടത്തിയെന്നാണ് ഇയാൾക്കെതിരെ ഉയരുന്ന പ്രധാന ആരോപണം. കിടപ്പുമുറിയിലെത്തിയ അധ്യാപകനോട് മാറി കിടക്കാൻ പറഞ്ഞെങ്കിലും അയാൾ കേട്ടില്ലെന്നും ഭയം കൊണ്ടാണ് ഇത്രയും നാൾ പറയാതിരുന്നതെന്നും പെൺകുട്ടി വ്യക്തമാക്കുന്നു. പല കുട്ടികൾക്ക് നേരെയും ഇയാൾ ഇത്തരത്തിൽ മോശമായി പെരുമാറിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

മനീഷിനെതിരെ പരാതി നൽകിയ പെൺകുട്ടിയെ ഇയാളും ഭാര്യയും ചേർന്ന് ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച ഫോൺ സംഭാഷണങ്ങളും പുറത്തുവന്നിട്ടുണ്ട്. പരാതി നൽകിയത് ഈ പെൺകുട്ടി ആണെന്ന് തെറ്റിദ്ധരിച്ചാണ് ഇയാൾ ഫോൺ വിളിച്ചത്. ഇതിനു പിന്നാലെയായിരുന്നു അറസ്റ്റ്. തനിക്കെതിരെ നൽകിയ പരാതി പിൻവലിക്കണമെന്നായിരുന്നു ഇയാളും ഭാര്യയും വിദ്യാർത്ഥിനിയോട് ആവശ്യപ്പെട്ടത്.

അദ്ധ്യാപക – വിദ്യാർത്ഥി ബന്ധത്തെ കുട്ടി തെറ്റിദ്ധരിച്ചുവെന്നും വിദ്യാര്‍ത്ഥിയോടുള്ള സ്നേഹം കൊണ്ടാണ് കെട്ടിപ്പിടിച്ചതെന്നുമായിരുന്നു മനീഷും ഭാര്യയും ഫോണിലൂടെ പറഞ്ഞത്. രാത്രി കിടപ്പുമുറിയിലെത്തി കൂടെകിടക്കാന്‍ നിര്‍ബന്ധിച്ചാണോ അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥിയോടുള്ള ഇഷ്ടം കാണിക്കല്‍ എന്ന് വിദ്യാര്‍ത്ഥി തിരിച്ചു ചോദിക്കുന്നതും ഫോണ്‍ സംഭാഷണത്തിലുണ്ട്.

Also Read:സംസ്ഥാനത്ത് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അതിതീവ്ര മഴ പെയ്യും, ഈ ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം

‘ബാഹ്യ പ്രേരണ കൊണ്ടാണ് പരാതി നല്‍കിയതെന്ന് പറഞ്ഞാൽ മതി. നഷ്ടപരിഹാരമായി എന്തു വേണമെങ്കിലും തരാം. കാല് പിടിക്കുകയാണ്. ഇനി ആരെയും ഒന്നും പരിശീലിപ്പിക്കില്ല’, എന്നാണു ഇയാൾ ഫോണിലൂടെ പറയുന്നത്. ഞാനല്ല പരാതി നല്‍കിയതെന്ന് വിദ്യാര്‍ത്ഥിനി പറയുമ്പോള്‍ പിന്നെ മറ്റാരാണ് എന്ന് അദ്ധ്യാപകന്‍ ചോദിക്കുന്നുണ്ട്, സാര്‍ ആരാടെല്ലാം ഇത്തരത്തില്‍ പെരുമാറിയിട്ടുണ്ട് അതില്‍ ആരെങ്കിലുമായിരിക്കും പരാതി നല്‍കിയത് എന്നാണ് കുട്ടിയുടെ മറുപടി.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് താമരശ്ശേരി സ്‌കൂളിലെ കായികാദ്ധ്യാപകന്‍ വിടി മനീഷിനെ താമരശ്ശേരി പൊലീസ് പോക്സോ കേസില്‍ അറസ്റ്റ് ചെയ്തത്. വിദ്യാര്‍ത്ഥിയെ അദ്ധ്യാപകന്റെ ബന്ധുവീട്ടില്‍ വെച്ചു പീഡിപ്പിച്ചെന്നായിരുന്നു പരാതി. കൂടുതൽ പെൺകുട്ടികൾ പരാതി നൽകുമ്പോൾ ഇയാളുടെ ഭാര്യയെ കൂടെ പ്രതി ചേർക്കാനുള്ള സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button