KeralaLatest NewsNews

പിണറായി സർക്കാരിന്റെ പ്രളയ സെസ് ഇന്നലെ അര്‍ദ്ധരാത്രി അവസാനിച്ചു : നിരവധി സാധനങ്ങളുടെ വില കുറയും

തിരുവനന്തപുരം : കേരളത്തിന്‍റെ പുനര്‍ നിര്‍മ്മാണത്തിനായി പിണറായി സർക്കാർ ഏര്‍പ്പെടുത്തിയ പ്രളയ സെസ് ഇന്നലെ അര്‍ദ്ധരാത്രി അവസാനിച്ചു. 2019 ആഗസ്റ്റ് ഒന്ന് മുതലാണ് കേരളത്തില്‍ പ്രളയ സെസ് ഏര്‍പ്പെടുത്തിയത്. ഏകദേശം 1600 കോടി രൂപ പ്രളയ സെസായി പിരിച്ചെടുത്തിരുന്നു.

Read Also :  രമ്യ ഹരിദാസിന്റെയും മുഹമ്മദ് റിയാസിന്റെയും ബാല്യകാലം മുതൽക്കുള്ള സ്വപ്നമാണ് ഇപ്പോൾ സഫലമായത് : പരിഹാസ കുറിപ്പ് 

അഞ്ച് ശതമാനത്തിന് മുകളില്‍ ജി.എസ്.ടിയുള്ള സാധനങ്ങള്‍ക്ക് ഒരു ശതമാനമാണ് പ്രളയ സെസ് ചുമത്തിയത്. സ്വര്‍ണത്തിനും വെള്ളിക്കും കാല്‍ ശതമാനമായിരുന്നു സെസ്. കാര്‍, ബൈക്ക്, ടി.വി, റഫ്രിജറേറ്റര്‍, വാഷിങ് മെഷീന്‍, മൊബൈല്‍ ഫോണ്‍, സിമന്‍റ്, പെയിന്‍റ് തുടങ്ങിയ ഉല്‍പന്നങ്ങള്‍ക്കെല്ലാം സെസ് ചുമത്തിയിരുന്നു. സെസ് നിര്‍ത്തലാക്കിയതോടെ ഇവയുടെയെല്ലാം വില കുറയും.

പ്രളയ സെസ് ഒഴിവാക്കാന്‍ ബില്ലിങ് സോഫ്റ്റ്വെയറില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ വ്യാപാരികള്‍ക്ക്  ധനമന്ത്രി നിര്‍ദേശം നല്‍കി. അതേസമയം ജനങ്ങള്‍ ലഭിക്കുന്ന ബില്ലില്‍ പ്രളയ സെസ് ഒഴിവാക്കിയിട്ടുണ്ടോയെന്ന് ഉറപ്പാക്കണമെന്ന് ധനമന്ത്രി നിര്‍ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button