തിരുവനന്തപുരം : രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ അമ്പതു ശതമാനവും കേരളത്തിൽ നിന്നുമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പ്രതിദിനം ഇരുപത്തിനായിരത്തിനടത്താണ് രോഗികളുടെ എണ്ണം. വൈറസ് ബാധ വർധിച്ചു വരുന്ന സാഹചര്യത്തിൽ പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. മാസ്ക് ധരിക്കാത്തതു മുതല്‍ സമ്ബര്‍ക്ക വിലക്ക് ലംഘിച്ചതില്‍ വരെ കേസുകളും പിഴയും പോലീസ് എടുത്തു തുടങ്ങിയതോടെ കേരളത്തിന്റെ ഖജനാവിലെത്തിയത് കോടികൾ.
മേയില്‍ 2.60 ലക്ഷം പേര്‍ക്കാണ് മാസ്ക് ധരിക്കാത്തതിന് പിഴ കിട്ടിയതെങ്കില് ജൂണില്‍ ഇത് മൂന്ന് ലക്ഷമായി. ജൂലൈയിൽ 4.34 ലക്ഷമാണ് മാസ്ക് ധരിക്കാത്തവർ. ഇതിനെ തുടർന്നുള്ള പിഴയിലൂടെ 55 കോടി രൂപയാണ് ഖജനാവിലെത്തിയത്. പല കുറ്റങ്ങള്‍ക്കും 1000 മുതല്‍ 3000 രൂപവരെയാണ് പിഴ ഈടാക്കുന്നത്. ഇതുമൂലം മാസ്ക് ലംഘനമൊഴികെ മറ്റ് കുറ്റങ്ങളില്‍ ആകെ എത്ര കിട്ടിയെന്നത് സംബന്ധിച്ച കൃത്യമായ തുക ലഭ്യമല്ല. ‘കോവിഡ് മാനദണ്ഡ ലംഘന’മെന്ന നിലയിലാണ് പോലീസ് പെറ്റിയെഴുതുന്നത്.
നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും ലംഘിച്ചതിന് മേയില്‍ സംസ്ഥാനത്താകെ 80964 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ജൂണില്‍ 1.38 ലക്ഷം കേസുകളും ജൂലൈയില്‍ 2.20 ലക്ഷം കേസുകളും രജിസ്റ്റർ ചെയ്തു.
Post Your Comments