KeralaNattuvarthaLatest NewsNews

ഈ സ്ഥിതി മാറണം, എന്നാലേ കേരളത്തിന് ഭാവിയുണ്ടാകൂ: സർക്കാരിന്റെ ‘കടക്ക് പുറത്ത്’ നയത്തിനെതിരെ സന്തോഷ് ജോർജ് കുളങ്ങര

തിരുവനന്തപുരം: വ്യവസായ സൗഹൃദമെന്ന ലേബലിലേക്ക് കേരളം ഇനിയും ഒരുപാട് വളരാനുണ്ടെന്ന് ലോകസഞ്ചാരിയും ആസൂത്രണബോര്‍ഡ് ടൂറിസം ഉപദേശക സമിതി അംഗവുമായ സന്തോഷ് ജോര്‍ജ് കുളങ്ങര. പൂർണ്ണമായ ഒരു മാറ്റമുണ്ടായാല്‍ മാത്രമേ കേരളത്തിന് നല്ല ഭാവിയുണ്ടാകുകയുള്ളുവെന്ന് അദ്ദേഹം വ്യക്തമാക്കി. പരമ്പരാഗത ചിന്തയുടെ തോട് പൊട്ടിക്കാനും വിപ്ലവകരമായ നടപടികളെടുക്കാനും സർക്കാർ തയ്യാറായാൽ മാത്രമേ കേരളത്തിന് നല്ല ഭാവി കൈവരിക്കാൻ സാധിക്കുകയുള്ളുവെന്നാണ് അദ്ദേഹം മനോരമയോട് പ്രതികരിച്ചത്.

കിറ്റെക്സിന്റെ തെലങ്കാനയിലേക്കുള്ള യാത്രയെ ഉദാഹരണമാക്കിയായിരുന്നു പരാമര്‍ശം. കേരളം വിടാനൊരുങ്ങി നിന്ന കിറ്റെക്സിനെ വിമാനം അയച്ചാണ് തെലങ്കാന സ്വീകരിച്ചതെന്നും അതുപോലെ അവിടെ നിന്ന് ഒരു വ്യവസായിയാണ് സംസ്ഥാനം വിടാന്‍ തീരുമാനിച്ചിരുന്നതെങ്കില്‍ കേരളം മെെന്‍ഡുപോലും ചെയ്യില്ലായിരുന്നുവന്നും അദ്ദേഹം പറയുന്നു.

Also Read:വാക്‌സിനെതിരെ അതിശക്തമായ പ്രചാരണം നടത്തിയ റേഡിയോ അവതാരകന്‍ കോവിഡ് ബാധിച്ച്‌ മരിച്ചു

‘നിലവിലെ രീതിയില്‍ കേരളത്തിലെ യുവതി- യുവാക്കളുടെ പ്രവാസം തുടര്‍ന്നാല്‍ പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലുള്ള അത്രയും മലയാളികള്‍ അന്യനാടുകളില്‍ ജോലിക്കു വേണ്ടി യാചിക്കുന്ന അവസ്ഥയുണ്ടാകും. ആസൂത്രണ ബോര്‍ഡ് അംഗമാകുന്നത് സംബന്ധിച്ച താത്പര്യം അറിയിക്കാന്‍ അറിയാന്‍ ജോസ് കെ മാണി വിളിച്ചിരുന്നു. പക്ഷെ മുഴുവന്‍ സമയ അംഗമാകാനില്ലെന്ന് ആ അവസരത്തില്‍ അറിയിച്ചിരുന്നു’, അദ്ദേഹം വ്യതമാക്കുന്നു.

ജൂലെെയില്‍ നടന്ന സംസ്ഥാന ആസൂത്രണബോര്‍ഡ് പുനഃസംഘടനയിലാണ് സന്തോഷ് ജോര്‍ജിനെ ആസുത്രണ ബോർഡ് അംഗമായി നിയമിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button