തൃശൂർ: ജിഎസ്ടി രജിസ്‌ട്രേഷൻ എടുത്ത ശേഷം റിട്ടേൺ സമർപ്പിക്കാതെയും വൈകുന്നതിന് പിഴയൊടുക്കാതെയും രണ്ടര ലക്ഷത്തോളം വ്യാപാരികൾ. നവംബറില് ശേഷം തൽസ്ഥിതി തുടർന്നാൽ ജപ്തി നടപടിയിലേക്ക് നീങ്ങുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. റിട്ടേൺ മുടങ്ങിയാൽ പ്രതിമാസം 10000 രൂപ പിഴയെന്ന വ്യവസ്ഥയിൽ നിന്ന് 1000 രൂപയാക്കി കുറച്ചിരുന്നു.
എന്നാൽ ഇതിലും മുടക്കമുണ്ടായതോടെയാണ് വകുപ്പ് നടപടിയിലേക്ക് നീങ്ങുന്നത്. റിട്ടേൺ സമർപ്പണം പ്രോത്സാഹിപ്പിക്കുന്നതിനായിരുന്നു പിഴ സംഖ്യ കുറച്ചത്. ഇതിനുള്ള കാലപരിധി ആഗസ്റ്റ് 31നായിരുന്നു. ഇത് വീണ്ടും നവംബർ 30 വരെ നീട്ടിയിട്ടുണ്ട്. എന്നാൽ കാര്യമായ പുരോഗതി റിട്ടേൺ സമർപ്പണത്തിലുണ്ടാവുന്നില്ല. ഈ സാഹചര്യത്തിലാണ് ജപ്തി നടപടിയിലേക്ക് നീങ്ങുമെന്നുള്ള മുന്നറിയിപ്പ് വകുപ്പ് നൽകിയിരിക്കുന്നത്.
Post Your Comments