തിരുവനന്തപുരം: പതിറ്റാണ്ടുകളായി സിപിഎം- ലീഗ് കൂട്ടുകെട്ട് കേരള ജനതയെ വഞ്ചിച്ചു കൊണ്ടിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. അമിത് ഷാ സഹകരണ വകുപ്പിന്റെ തലപ്പത്ത് എത്തിയതോടെ ഇവർക്ക് പരിഭ്രാന്തി ആയെന്നും മുരളീധരൻ പറഞ്ഞു.
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം:
‘സഹകരണവകുപ്പ് അമിത് ഷായ്ക്ക് നല്‍കിയത് അപകടം,സംഘപരിവാര്‍ ഗൂഢാലോചന..
‘കേന്ദ്ര ഏജന്‍സികള്‍ അന്വേഷണമേറ്റെടുക്കുന്നത് നരേന്ദ്രമോദിയുടെ വേട്ടയാടല്‍…’
കേരളത്തിന്‍റെ രാഷ്ട്രീയ പരിസരത്ത് നിറഞ്ഞു നില്‍ക്കുന്ന ഈ ആഖ്യാനം ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ പ്രയോഗിക്കുന്നതാണ്…
എന്താണ് ഈ കൂട്ട അസ്വസ്ഥതയുടെ കാരണം..?
കള്ളപ്പണ-ബെനാമി ഇടപാടുകളിലെ അവിശുദ്ധ കൂട്ടുകെട്ടുകള്‍ പുറത്തുവരുമെന്നതു തന്നെ…
പതിറ്റാണ്ടുകളായി ഈ കൂട്ടുകെട്ട് കേരളജനതയെ വഞ്ചിച്ചുകൊണ്ടിരിക്കുന്നു…
എ.ആര്‍ നഗര്‍ ബാങ്കിലെ കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ ഇടപാടുകള്‍ ഇഡി അന്വേഷിക്കേണ്ടതില്ലെന്ന് ലീഗിനെക്കാള്‍ മുന്നേ പറയുന്നത് സിപിഎമ്മാണ്…
‘അഴിമതിയോട് സന്ധിയില്ലെന്ന്” ആവര്‍ത്തിക്കുന്ന പിണറായി വിജയന്‍ തന്നെ കുഞ്ഞാലിക്കുട്ടിയുടെ സംരക്ഷകനായി അവതരിച്ചിരിക്കുന്നു…!
സഹകരണമേഖലയിലെ ഈ ‘അസാധാരണ സഹകരണത്തിന് ‘ കാരണമുണ്ട്..
എ.ആര്‍ നഗറില്‍ കയറുന്ന ഇ.ഡി അതുവഴി കരുവന്നൂരിലും കഞ്ഞിക്കുഴിയിലും കണ്ണാടിയിലും ആര്യനാട്ടും എത്തുമെന്ന് സിപിഎമ്മിനറിയാം…
പാവപ്പെട്ട തൊഴിലാളികളുടെ പേരില്‍ സഹകരണബാങ്കുകളില്‍ നേതാക്കളും പാര്‍ട്ടിയും നടത്തുന്ന കള്ളപ്പണ ഇടപാടുകള്‍ പുറത്തുവന്നാല്‍ വോട്ടു ചെയ്തവര്‍ തന്നെ ആട്ടിപ്പുറത്താക്കുമെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നന്നായി അറിയാം….
ഇന്നലെ വരെ മാനസപുത്രനായിരുന്ന കെ.ടി ജലീലിനെപ്പോലും തള്ളിപ്പറയാന്‍ പിണറായി വിജയനെ പ്രേരിപ്പിക്കുന്നത് അതാണ്…
കള്ളപ്പണം എവിടെയെന്ന് നരേന്ദ്രമോദിയോട് ആവര്‍ത്തിച്ച് ചോദിക്കുന്ന സീതാറാം യച്ചൂരി ആ ചോദ്യം ഇനി കേരളത്തിലെ സഖാക്കളോട് ചോദിക്കേണ്ടതാണ്…
വര്‍ഗീയ പാര്‍ട്ടിയെന്ന് അവര്‍ തന്നെ പറയുന്ന മുസ്ലീം ലീഗുമായി ചേര്‍ന്ന് നടത്തുന്ന കള്ളപ്പണ ഇടപാടുകളുടെ കഥകള്‍ ജനറല്‍ സെക്രട്ടറിക്ക് ആവേശം പകരുന്നതാവും..
പിന്നെ, പിണറായി വിജയനും കുഞ്ഞാലിക്കുട്ടിയും ഒന്നിച്ചു നിന്ന് പൊരുതിയാലും കള്ളപ്പണക്കാരെ പുകച്ചുചാടിക്കാന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അത് നടപ്പാക്കുക തന്നെ ചെയ്യും…
Post Your Comments